പറവൂർ: സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി നമ്പൂരിയച്ചൻ ആലിന് സമീപമുള്ള കൃഷ്ണ ജ്വല്ലറിയിൽ നിന്ന് മാലയുമായി കടന്ന കേസിൽ രണ്ട് പേർ പിടിയിൽ. ചാവക്കാട് പുഴങ്ങരപ്പിള്ളി മുഹമ്മദ് റഫീഖ് (30), നാട്ടിക അമ്പലത്ത് വീട്ടിൽ സിനാർ (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 22ന് വലപ്പാട് നിന്ന് ഓട്ടോറിക്ഷയിൽ പറവൂരിൽ എത്തിയ മുഹമ്മദ് റഫീഖ് കടയുടമയായ സ്ത്രീയോട് മാലകൾ കാണിക്കാൻ ആവശ്യപ്പെട്ടു. മാല കാണിച്ചപ്പോൾ 7.710 ഗ്രാം തൂക്കം വരുന്ന മാല എടുത്ത് പുറത്തേക്ക് ഓടി. ഇയാൾ കയറിയ ഓട്ടോറിക്ഷയെ മറ്റുള്ളവർ പിന്തുടർന്നെങ്കിലും ചേന്ദമംഗലം കവലയിൽ വച്ച് വണ്ടിയിൽ നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടു. മോഷ്ടിച്ച സ്വർണം ഇയാൾ സിനാറിനെ ഏൽപിച്ചു. സിനാർ ഇത് ആലുവയിലെ കടയിൽ വിറ്റിരുന്നു. ഡിവൈ.എസ്.പി എസ്. ബിനു, ഇൻസ്പെക്ടർ ഷോജോ വർഗ്ഗീസ്, എസ്.ഐ പ്രശാന്ത് പി. നായർ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്വർണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |