മൂലമറ്റം: കുടയത്തൂരിലുള്ള അന്ധവിദ്യാലയത്തിലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ സ്കൂൾ ജീവനക്കാരൻ പോത്താനിക്കാട് ചേന്നാട്ട് രാജേഷിനെ (36) കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. 2016 - 20 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത് എന്നാണ് കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് എന്ന സംഘടനയിലെ ഭാരവാഹികൾ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നത്. സംഭവം സംബന്ധിച്ച് സ്കൂൾ അധികൃതർക്ക് ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. പെൺകുട്ടിയുടെ സുഹൃത്താണ് കഴിഞ്ഞ ജനുവരിയിൽ ഇത് സംബന്ധിച്ച് സ്കൂൾ അധികൃതർക്ക് സൂചന നൽകിയത്. ഇതേ തുടർന്ന് നിജസ്ഥിതി അറിയാൻ പെൺകുട്ടിയേയും മാതാപിതാക്കളേയും ജനുവരി 26 ന് ൽസ്കൂളിലേക്ക് വിളിച്ചു വരുത്തിയിരുന്നു. സ്കൂളിൽ എത്തിയ വിദ്യാർത്ഥിനിയും മാതാപിതാക്കളും ആരോപണം നിഷേധിക്കുകയാണ് ചെയ്തത്. പെൺകുട്ടിക്കും വീട്ടുകാർക്കും പരാതിയില്ലാത്തതിനാലാണ് പൊലീസിനെ അറിയിക്കാതിരുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. എന്നാൽ കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ഭാരവാഹികൾ ഡി ജി പിക്ക് നൽകിയ പരാതി സംബന്ധിച്ച് കഴിഞ്ഞ ദിവസം തൊടുപുഴ ഡിവൈ.എസ് .പി ഓഫീസിന് കൈമാറിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച്ച രാവിലെ രാജേഷിനെ കാഞ്ഞാർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിനു. വിദ്യാർത്ഥിനിയുടെ ഹൈറേഞ്ചിലുള്ള വീട്ടിൽ കാഞ്ഞാർ എസ്എച്ച്ഒ സോൾജിമോന്റെ നേതൃത്വത്തിലുള്ള സംഘം എത്തി പെൺകുട്ടിയുടെ മൊഴി എടുത്തു. ഇതിന് ശേഷമാണ് രാജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. . കാഞ്ഞാർ എസ് എച്ച് ഒ സോൾജിമോൻ, എസ് ഐ ജിബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |