നെടുങ്കണ്ടം : വിചാരണ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പോക്സോ കേസ് പ്രതി ജീവനൊടുക്കി. കമ്പംമെട്ട് പുതുവേലിൽ മുരളിധരൻ (41) ആണ് മരിച്ചത്. 2020 ഏപ്രിൽ മാസമാണ് 15 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മുരളിധരനെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിന്റെ വിചാരണ ഇന്നലെ ആരംഭിക്കാനിരിക്കെ രാമക്കൽമേടിലെ കാറ്റാടിപ്പാടത്തിന് സമീപമാണ് മുരളധരനെ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മുരളിധരനെ കാണാതായതോടെ ബന്ധുക്കൾ വിവരം കമ്പംമെട്ട് പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. പൊലീസും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെയാണ് കാറ്റാടിപ്പാടത്ത് മൃതദേഹം കണ്ടെത്തിയത്. കമ്പംമെട്ട് പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |