കുട്ടനാട്: ഫുട്ബാൾ കളിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിയെ നടുറോഡിലിട്ട് മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ടു പേരെ രാമങ്കരി കോടതി റിമാൻഡ് ചെയ്തു.രാമങ്കരി പഞ്ചായത്ത് 13ാം വാർഡ് തേവേരിയിൽ മാത്യു മകൻ ബേസിൽ മാത്യു(21) വേഴപ്ര പള്ളിപ്പറമ്പിൽ ജോമോൻ മകൻ വിവേക് (24) എന്നിവരെയാണ് റിമാൻഡ് ചെയതത്. എൻ എസ് എസ് ഹയർസെക്കൻഡറി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥിയും വേഴപ്ര വളഞ്ചേരി രാജീവിന്റെ മകനുമായ അഭിമന്യുവിനെ കഴിഞ്ഞ ഫെബ്രുവരി 28ന് രാമങ്കരി ജംഗ്ക്ഷനിലിട്ട് ഇവർ സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ് കേസ്. സംഭവത്തിൽ മറ്രു രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്. പൊലീസ് എത്തിയതറിഞ്ഞ് ഇവർ ഓടിരക്ഷപെടുകയായിരുന്നു. മർദ്ദനത്തിൽ അഭിമന്യുവിന്റെ താടിയെല്ല് തകരുകയും പല്ല് കൊഴിയുകയും ചെയ്തിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഭിമന്യു കഴിഞ്ഞ ദിവസം ആണ് ആശുപത്രി വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |