കാഞ്ഞങ്ങാട്: രതിവൈകൃതത്തിന് ഇരയാക്കിയ ആട് ചത്തതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് സ്വദേശിയും ഹോട്ടലിൽ തൊഴിലാളിയുമായ സെന്തിൽ കുമാറി (37) നെയാണ് ഹൊസ്ദുർഗ്ഗ് പൊലീസ് അറസ്റ്റുചെയ്തത്.
പൊതുപണിമുടക്കിന്റെ രണ്ടാം ദിവസമാണ് മൂന്നുപേർ ചേർന്ന് ആടിനെ ഹോട്ടലിന് പിറകിലുള്ള മുറിയിൽ കെട്ടിയിട്ട് ദ്രോഹിച്ചത്. പുലർച്ചെ ഒരാൾ മതിൽ ചാടി കടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ഉടമ ഇയാളെ പിന്തുടരുകയും പരിസരവാസികളുടെ സഹായത്തോടെ പിടികൂടി പൊലീസിലേൽപ്പിക്കുകയുമായിരുന്നു. ആട് ഇതിനിടെ ചാവുകയും ചെയ്തു. ഹോട്ടലുകാർ തന്നെ വളർത്തുന്നതാണ് ആട്.
നാല് മാസം ഗർഭിണിയാണ് ആടെന്നും രതിവൈകൃതത്തിന് ഇരയായതായും ആടിനെ പരിശോധിച്ച വെറ്ററിനറി സർജൻ അറിയിച്ചു. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ഹൊസ്ദുർഗ്ഗ് ഇൻസ്‌പെക്ടർ കെ.പി. ഷൈൻ പറഞ്ഞു. പ്രതികൾക്കെതിരെ ജന്തുദ്രോഹ നിവാരണ നിയമം (11 എ), സെക്ഷൻ 377 പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് ഇൻസ്‌പെക്ടർ പറഞ്ഞു. സെന്തിലിനെ ചോദ്യംചെയ്ത് വരികയാണ്. മറ്റു രണ്ടു പേരെ കുറിച്ച് അറിയില്ലെന്നാണത്രെ ഇയാൾ മൊഴി നൽകിയത്. ഒരു മാസം മുമ്പാണ് സെന്തിൽ ഹോട്ടലിൽ ജോലിക്കുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |