മാവേലിക്കര: 1998 നവംബർ 27ന് രാത്രി മാവേലിക്കര കൊച്ചിക്കൽ ശ്രീകൃഷ്ണ ബേക്കറി കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി 24 വർഷത്തിനുശേഷം പൊലീസ് പിടിയിലായി. എറണാകുളം കുമ്പളം മാടവന പുളിക്കത്തറ വീട്ടിൽ സുനിലിനെയൊണ് (45) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടു പ്രതി ഷാനവാസിനൊപ്പം മോഷണം നടത്തി വന്ന ഇയാൾ എറണാകുളം, ആലപ്പുഴ ജില്ലകളിൽ വിവിധ ജയിലുകളിൽ കഴിഞ്ഞിട്ടുണ്ട്. പിന്നീട് കോടതിയിൽ നിന്നും ജാമ്യം നേടിയശേഷം ഒളിവിൽ പ്പോയി. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സുനിലിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറണാകുളം പനങ്ങാട് ഭാഗത്ത് വച്ച് ഇന്നലെയാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ അംശു.പി.എസ്, എസ്.സി.പി.ഒമാരായ സിനു വർഗീസ്, ഉണ്ണിക്കൃഷ്ണപിള്ള, സി.പി.ഒമാരായ ജവഹർ എസ്, മുഹമ്മദ് ഷെഫീഖ്, അരുൺ ഭാസ്കർ, ഗിരീഷ് ലാൽ വി.വി, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |