ചാലക്കുടി: കളമശ്ശേരിയിൽ നിന്നും ചാവക്കാട്ടേയ്ക്ക് കാറിൽ കടത്തുകയായിരുന്ന 525 ലിറ്റർ സ്പിരിറ്റ് ചാലക്കുടി പൊലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. അന്തിക്കാട് പുത്തൻപീടിക ഇക്കണ്ടപറമ്പിൽ സുനിൽ(54) ആണ് അറസ്റ്റിലായത്്. ദേശീയപാതയിൽ കോടതി ജംഗ്ഷനിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2നായിരുന്നു സ്പിരിറ്റ് വേട്ട. ടൊയോട്ട എതിയോസ് കാറിൽ 14 കന്നാസുകളിലായാണ് സ്പിരിറ്റ് കൊണ്ടുപോയത്. രഹസ്യ വിവരം ലഭിച്ച ചാലക്കുടി ഡിവ.എസ്.പി.സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കാറ് തടഞ്ഞു നിറുത്തുകയായിരുന്നു. സുനിൽ മാത്രമെ കാറിലുണ്ടായിരുന്നുള്ളു. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരുകയാണ്. പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഷാജൻ, എസ്.ഐ സി.വി. ഡേവീസ്, സജി വർഗീസ്, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ ജിനുമോൻ തച്ചേത്ത്, എ.എസ്.ഐമാരായ ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒമാരായ വി.യു. സിൽജോ, എ.യു. റെജി, ബിനു എം.ജെ, ഷിജോ തോമസ്, ഷാജു കട്ടപ്പുറം, രൂപേഷ് പി.വി, ബൈജു ചായ്പൻകുഴി എന്നിവരടങ്ങിയ സംഘമാണ് സ്പിരിറ്റ് കടത്ത് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |