പെരുമ്പാവൂർ: കണ്ടന്തറയിൽ അസാം സ്വദേശിനിയായ ഖാലിദാ ഖാത്തൂനെ (35) തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് ഫക്രുദ്ദീൻ ഒളിവിലാണ്. ഖാലിദയും ഫക്രുദ്ദീനും കഴിഞ്ഞ നാലുവർഷമായി കണ്ടന്തറയിലെ ഒരുവാടകവീട്ടിൽ താമസിച്ച് വരികയായിരുന്നു. നാട്ടിൽപ്പോയ ഖാലിദ ഒരാഴ്ചമുമ്പാണ് തിരികെ എത്തിയത്. ഇതിനുശേഷം ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ പതിവായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. ഇരുവരും പ്ലൈവുഡ് ഫാക്ടറി ജീവനക്കാരാണ്. ജോലിക്കുപോയ മകൻ അഷ്റഫുൾ വൈകിട്ട് തിരിച്ചത്തിയപ്പോഴാണ് ഖാലിദയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ ദമ്പതികൾക്ക് നാലുമക്കളാണുള്ളത്. മൂന്ന് പെൺമക്കൾ വിവാഹിതരായി അസാമിൽ താമസിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |