വടകര: രണ്ട് കിലോ കഞ്ചാവുമായി 52 കാരൻ പിടിയിൽ. അഴിയൂർ കച്ചേരിപ്പറമ്പത്ത് മൊയ്തു എം.കെയാണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ശ്രീനിവാസ് ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകീട്ട് വടകര പുതിയ ബസ് സ്റ്റാൻഡിൽ നിന്നാണ് പിടിയിലായത്. കോഴിക്കോട് റൂറൽ നേർകോട്ടിക് ഡി.വൈ.എസ്.പി അശ്വകുമാർ, വടകര ഐ.പി ബിജു കെ.കെ, വടകര എസ്.ഐ നജീഷ് , ക്രൈം സ്ക്വാർഡ് അംഗങ്ങളായ എസ്.ഐ രാജീവൻ കെ.പി, വി.വി ഷാജി, എസ്.ഐ ഷാജി കേധാരം, അഖിലേഷ് ഇ.കെ, ഷിജേഷ് പി.പി. ഷോബിത്. എന്നിവർ സംഘത്തിലുണ്ടായിരുന്നു. കോയമ്പത്തൂർ നിന്ന് കഞ്ചാവ് കുറഞ്ഞ വിലയ്ക്ക് വാങ്ങി വടകര ഭാഗങ്ങളിൽ ചില്ലറയായി വിതരണം ചെയ്യുന്ന ആളാണ് പിടിയിലായ മൊയ്തു. കുറേ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇന്നലെ പ്രതി പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |