കോഴിക്കോട്: കോടതിയിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിൽ ഒളിവിൽ പോയ വാറണ്ട് പ്രതി പിടിയിൽ. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി തയ്യിൽ ഹിൽത്താസാണ് ടൗൺ പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാകാത്തതിന് കാരണംകാണിച്ച് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയശേഷം മുങ്ങുകയായിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് മഞ്ചേരി മുട്ടിപ്പാലത്തെ വാടക വീട്ടിൽ നിന്ന് പിടിയിലായത്.
വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച കേസിൽ ഇയാൾക്കെതിരെ കോഴിക്കോട് സിറ്റിയിൽ 35 കേസുകളും നല്ലളം,ഫറോക്ക് പന്നിയങ്കര, കസബ, ടൗൺ, നടക്കാവ്, മെഡിക്കൽ കോളേജ്, ചേവായൂർ എന്നീ സ്റ്റേഷനുകളിൽ 28 കേസുകളുമുണ്ട്. കോയമ്പത്തൂർ, എറണാകുളം, കരിപ്പൂർ എയർപോർട്ട് , പാണ്ടിക്കാട്, മഞ്ചേരി എന്നിവിടങ്ങളിൽ മാറി മാറി കഴിയുകയായിരുന്ന. ടൗൺ എസ്.ഐ അനൂപ്.എ.പി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജേഷ് കുമാർ.പി , പ്രബീഷ്.ഒ, ഡൻസാഫ് സ്ക്വാർഡ് അംഗം, എ.എസ്.ഐ മനോജ് എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |