തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി വാട്ട്സാപ്പിലൂടെ തട്ടിപ്പിന് ശ്രമിച്ചത് തമിഴ്നാട് സ്വദേശിയുടെ ഫോൺ ഹാക്ക് ചെയ്താണെന്ന് കണ്ടെത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഹൈടെക് സെൽ ഇത് കണ്ടെത്തിയത്.
മുഖ്യമന്ത്രിയുടേതെന്ന പേരിൽ വാട്സ്ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പിന് ശ്രമം നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നുള്ള പരാതിയിൽ ഹൈടെക് സെൽ അന്വേഷണം നടത്തിയപ്പോൾ, തട്ടിപ്പിന് ശ്രമിക്കുന്ന നമ്പർ തമിഴ്നാട് സ്വദേശി ഗണേശൻ എന്നയാളുടെതാണെന്ന് കണ്ടെത്തി. തുടർന്ന് പിടി കൂടി ചോദ്യം ചെയ്തെങ്കിലും ഗണശന് ഇക്കാര്യത്തിൽ ബന്ധമില്ലെന്ന് പൊലീസിന് ബോധ്യമായി. പിന്നീടുള്ള പരിശോധനയിലാണ് ഇയാളുടെ ഫോൺ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തുന്നതെന്ന് മനസ്സിലായത്. ഉത്തരേന്ത്യൻ സംഘങ്ങളാണ് പിന്നിലെന്നാണ് കരുതുന്നത്. കേസ് തുടരന്വേഷണത്തിനായി സിറ്റി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. സ്പീക്കർ എം.ബി രാജേഷിന്റെ പേരിലും സമാനമായ തട്ടിപ്പിന് ശ്രമമുണ്ടായിരുന്നു. ഇതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |