പുൽപ്പളളി: പുൽപ്പള്ളിയിൽ വീണ്ടും മോഷണം. ആടിക്കൊല്ലി കണ്ണംപള്ളി ഷാജിയുടെ വീട്ടിൽ നിന്നാണ് പണവും സ്വർണവും അപഹരിച്ചത്. 18പവൻ സ്വർണവും പന്ത്രണ്ടായിരം രൂപയും കവർന്നു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് മോഷണ വിവരം പുറത്തറിയുന്നത്. വീട്ടിൽ ആരുമില്ലാത്ത നേരത്താണ് മോഷണം. ബുധനാഴ്ച തോട്ടത്തിലെ റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ അയൽവാസിയാണ് വീടിന്റെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഷാജി വിദേശത്ത് നിന്ന് നാട്ടിൽ തിരിച്ചെത്തി വീട് പരശോധിച്ചപ്പോഴാണ് സ്വർണവും പണവും മോഷണം പോയ വിവരം അറിയുന്നത്. പുൽപ്പളളി പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ച്ചക്കിടെ ടൗൺ പരിധിയിലെ മൂന്ന് വീടുകളിൽ നിന്നായി വൻ മോഷണമാണ് നടന്നത്. ആനപ്പാറയിലെ വീട്ടിൽ നിന്ന് 25 പവൻ സ്വർണവും 50,000 ത്തോളം രൂപയും കവർന്നിരുന്നു. തൊട്ടടുത്ത ദിവസം താന്നി തെരുവിനടുത്ത വീട്ടിൽ നിന്ന് 13 പവൻ സ്വർണമടക്കം മോഷണം പോയിരുന്നു. മോഷണങ്ങളെല്ലാം പകൽ സമയത്തായിരുന്നു. ഡിവൈ.എസ്.പി , പുൽപ്പള്ളി സി.ഐ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.മോഷണത്തിന് തുമ്പുണ്ടാക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |