തിരുവനന്തപുരം: ഒമ്പതുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എസ്.ഐയെ തിരുവനന്തപുരം ഫാസ്ട്രാക്ക് സ്‌പെഷ്യൽ കോടതി കുറ്റവിമുക്തനാക്കി. സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോയിൽ ഗ്രേഡ് എസ്.ഐയായിരുന്ന ഷാജീവിനെയാണ് കുറ്റവിമുക്തനാക്കിയത്. 2015 മുതൽ 2019വരെ പെൺകുട്ടിയെ വിവിധയിടങ്ങളിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു കുട്ടിയുടെ ബന്ധുക്കളുടെ പരാതി.
2020ൽ നൽകിയ പരാതിയിൽ അറസ്റ്റുചെയ്‌ത എസ്.ഐയെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. ആദ്യം ആലപ്പുഴ മുഹമ്മ സ്റ്റേഷനിലാണ് പരാതി നൽകിയതെങ്കിലും പിന്നീട് പേട്ട സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പൊലീസ് അന്വേഷണത്തിലും പ്രതി കുറ്റകാരനെന്നായിരുന്നു നിഗമനം. കോടതി വിചാരണകൾക്കൊടുവിലാണ് കേസ് കെട്ടിച്ചമച്ചതെന്ന് തെളിഞ്ഞത്.
പരസ്‌പരവിരുദ്ധ മൊഴിയും സാഹചര്യങ്ങളുമാണ് നൽകിയതെന്നും കോടതി കണ്ടെത്തി. ജഡ്‌ജി ആർ. ജയകൃഷ്ണനാണ് വിധി പറഞ്ഞത്. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ജോൺ.എസ്. റാൽഫ്, അഡ്വ. ദേവദാസ് ദാമോദരൻ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |