SignIn
Kerala Kaumudi Online
Thursday, 28 March 2024 6.22 PM IST

സ്വർണ്ണം വിറ്റ ബില്ലും ഡിഎൻഎ റിപ്പോർട്ടും ഉറപ്പിച്ചു: മുഖംമൂടി വാങ്ങിച്ചത് പ്രധാന തുമ്പായി 

makkal

കാസർകോട്: ജാനകി ടീച്ചറെ കൊലപ്പെടുത്തിയ സംഘം വീട്ടിൽ നിന്നും കവർന്ന സ്വർണ്ണം കണ്ണൂരിലെ ഒരു ജൂവല്ലറിയിൽ വിൽക്കുകയായിരുന്നു.ഈ ബില്ല് ഒന്നാം പ്രതി വിശാഖിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ സി.ഐ. വി .ഉണ്ണികൃഷ്ണനും സംഘവും കണ്ടെടുത്തതാണ് അന്വേഷണത്തിൽ നിർണായകമായത്. ടീച്ചറുടെ വീട്ടിൽ നിന്ന് ലഭിച്ച സാമ്പിൾ ഡി.എൻ.എ പരിശോധന നടത്തിയ മൂന്നാം പ്രതിയുടെ പങ്കാളിത്തം തെളിയിക്കാനും അന്വേഷണസംഘത്തിന് കഴിഞ്ഞു.

പ്രതികൾ ധരിച്ചിരുന്ന മുഖംമൂടി വാങ്ങിയത് നീലേശ്വരത്തെ ഒരു കടയിൽ നിന്നാണെന്ന് പൊലീസ് സംഘം കണ്ടെത്തിയിരുന്നു. നവംബർ അവസാനം കൊലയാളി സംഘത്തിലെ രണ്ടുപേർ കടയിൽ എത്തിയാണ് മുഖംമൂടി വാങ്ങിയത്. സാധാരണനിലയിൽ കുട്ടികൾ വാങ്ങുന്ന മുഖംമൂടി വാങ്ങിയതിൽ കടയുടമക്ക് സംശയം ഉണ്ടായിരുന്നു. നാട്ടിലെ കലാപരിപാടിക്ക് ഉപയോഗിക്കാനാണ് മുഖംമൂടി യുവാക്കൾ വാങ്ങിയതിൽ കടയുടമ സംശയിച്ചത് അന്വേഷണസംഘത്തിന് ഗുണകരമായി. കടയുടമകളും കടയിൽ ആ സമയത്ത് ഉണ്ടായിരുന്ന മറ്റൊരാളും മുഖംമൂടി വാങ്ങിയ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. സാക്ഷിമൊഴികളും ശാസ്ത്രീയമായ നിഗമനങ്ങളിലൂടെയുമാണ് കേസ് തെളിയിക്കാനായത്. ഒന്നാം പ്രതി അരുൺ കുമാറിന്റെ നേതൃത്വത്തിൽ മുഖമൂടി വാങ്ങിച്ചതും ഇവർ ജാനകി ടീച്ചർ കൊലയാളികളാണെന്നും തെളിയിക്കാൻ നിരവധി ഘടകങ്ങൾ തമ്മിൽ കൂട്ടിയോജിപ്പിച്ചാണ് കുറ്റപത്രം തയ്യാറാക്കി സമർപ്പിച്ചത്. ഡിസംബർ 13 ന് കൊലപാതകം നടന്ന സംഭവത്തിൽ ഫെബ്രുവരി 21 നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൃത്യം 70 ദിവസം കഴിഞ്ഞപ്പോൾ കുറ്റപത്രം നൽകി.

വിധിയിൽ ചാരിതാർത്ഥ്യമെന്ന് സി.ഐ.

ജാനകി ടീച്ചർ കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച കാസർകോട് ജില്ലാ കോടതിയുടെ ഉത്തരവിൽ ചാരിതാർത്ഥ്യമുണ്ടെന്ന് കേസ് അന്വേഷണം പൂർത്തിയാക്കിയ ഇപ്പോഴത്തെ രാജപുരം സി ഐ വി. ഉണ്ണികൃഷ്ണൻ പറഞ്ഞു. കേസിന്റെ തുടക്കത്തിൽ അന്വേഷണം വഴിമുട്ടുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടായിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞതും സാക്ഷിമൊഴികളും അന്വേഷണം പൂർത്തിയാക്കാൻ സഹായകരമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CASE THELIVUKAL
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.