SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.51 PM IST

ലാത്‌വിയൻ യുവതിയുടെ കൊലപാതകം: മുഖ്യ സാക്ഷിയെ വിസ്‌തരിച്ചു

court

തിരുവനന്തപുരം: ലാത്‌വിയൻ യുവതി കോവളത്ത് കൊല്ലപ്പെട്ട കേസിൽ പ്രധാന സാക്ഷിയായ തിരുവല്ലം സ്വദേശി പ്രദീപ് കുമാറിനെ വിസ്‌തരിച്ചു. മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിൽ പനത്തുറ ചേന്തിലക്കരയിൽ കണ്ടെത്തിയ വിവരം ആദ്യം പൊലീസിനെ അറിയിച്ചത് താനാണെന്ന് പ്രദീപ്കുമാർ ഇന്നലെ കോടതിയിൽ മൊഴി നൽകി.

ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.കെ. ബാലകൃഷ്‌ണനാണ് കേസ് പരിഗണിച്ചത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ രണ്ടുപേരാണ് തന്നോട് വള്ളിപ്പടർപ്പുകൾക്കിടയിൽ മൃതദേഹം കിടക്കുന്ന കാര്യം ഫോണിലൂടെ അറിയിച്ചത്. കോവളം എസ്.ഐയെയും അറിയിച്ചു. എസ്.ഐ സ്ഥലത്തെത്തി താനുമായാണ് മൃതദേഹം കിടന്നിടത്തേക്ക് പോയത്. യുവതിയുടെ മുഖത്തെ മാംസമെല്ലാം അഴുകി ദ്റവിച്ച് തലയോട്ടി മാത്രമായി കണ്ടത് ഭയപ്പെടുത്തി. താൻ രാഷ്ട്രീയ കേസുകളടക്കം നിരവധി കേസുകളിൽ പ്രതിയാണെന്നും പ്രദീപ് മൊഴി നൽകി.

2018 ഏപ്രിൽ 14നാണ് ആയുർവേദ ചികിത്സയ്ക്ക് കേരളത്തിലെത്തിയ വിദേശ വനിതയെ പോത്തൻകോട് നിന്ന് കാണാതായത്.

പിന്നീട് ഇവരുടെ മൃതദേഹം കോവളം പനത്തുറയിലെ ചേന്തിലക്കരയിൽ കണ്ടെത്തുകയായിരുന്നു. പനത്തുറ സ്വദേശികളായ ടൂറിസ്​റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരാണ് പ്രതികൾ. വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ മോഹൻരാജ് ഹാജരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.