വർക്കല : വർക്കലയിൽ വാടകവീട്ടിൽ യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനം മൂലമെന്ന് പരാതി.തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് മരുത്തോർവട്ടം മാർത്താണ്ഡംചിറ സോമശേഖരൻനായരുടെ മകൾ യമുനാമോളെ (27) കഴിഞ്ഞ 29ന് പുലർച്ചെയാണ് ഭർത്താവ് വർക്കല സ്വദേശി ശരത്തിനൊപ്പം താമസിച്ചിരുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.ഭർത്താവിന്റെയും കുടുംബത്തിന്റെയും ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് യമുനാമോൾ ആത്മഹത്യ ചെയ്തതെന്നു കാട്ടി സഹോദരൻ എസ്.അനന്തകൃഷ്ണൻ വർക്കല ഡിവൈ.എസ്.പിക്കും,തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്കും ഡി.ജി.പിക്കും മുഖ്യമന്ത്റിക്കും,പ്രതിപക്ഷനേതാവിനും,വനിതാകമ്മീഷനും പരാതി നൽകി.
ബഡ്‌സ് സ്‌കൂൾ അദ്ധ്യാപികയായിരുന്ന യമുനാമോൾ 2016 ലാണ് ശരത്തുമായി പ്രണയത്തിലായതും വിവാഹം നടന്നതും.ഇരുവീട്ടുകാരുടെയും സമ്മതമില്ലാതെയായിരുന്നു വിവാഹമെങ്കിലും പിന്നീട് രണ്ടുവീട്ടുകാരും സഹകരിച്ചിരുന്നു. ഭർതൃവീട്ടിൽ നിരന്തരം പീഡനത്തിനിരയായതിനെത്തുടർന്നാണ് യമുന ഭർത്താവിനൊപ്പം വാടക വീട്ടിലേക്ക് താമസം മാറിയത്. ഗാർഹിക പീഡനത്തിന് വർക്കല കോടതിയിലും യമുന പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |