മട്ടന്നൂർ: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശി ശ്രീജിത്തിനെ(38)യാണ് ഇടുക്കി കരിങ്കുന്നത്ത് വെച്ച് മട്ടന്നൂർ സി.ഐ. എം.കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. 2013 ൽ ചാലോട് ഹാർഡ് വെയർ സ്ഥാപനത്തിൽ നിന്ന് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ്, തളിപ്പറമ്പ്, കണ്ണപുരം കാസർക്കോട്ടെ ബേഡകം, രാജപുരം സ്റ്റേഷനുകളിലുമായി ഇയാളുടെ പേരിൽ 13 കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘമായി ലോറിയിലെത്തി കമ്പി ഉൾപ്പടെയുള്ള നിർമാണ സാമഗ്രികൾ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഏറെക്കാലത്തെ തിരച്ചിലിന് ശേഷമാണ് പൊലീസ് പിടികൂടിയത്. കൂട്ടുപ്രതികളെക്കുറിച്ചും അന്വേഷണം നടത്തി വരികയാണ്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.എ.എസ്.ഐ. ഷമീർ, സി.പി.ഒ.മാരായ ജാഫർ , ജിനീഷ്, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |