കിളിമാനൂർ: സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൂട്ടിക്കട അമ്മച്ചാൻമുക്ക് റൂബി മൻസിലിൽ അൽഅമീനാണ് (32) പിടിയിലായത്. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 4.30 ഓടെയിരുന്നു സംഭവം.
വസ്ത്രങ്ങൾ തവണ വ്യവസ്ഥയിൽ വീടുകൾ തോറും വില്പന നടത്തുന്നയാളാണ് അൽഅമീൻ. സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് ഒറ്റയ്ക്ക് നടന്നു വരികയായിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇരുചക്ര വാഹനത്തിലെത്തി ഇയാൾ കടന്നു പിടിക്കുകയായിരുന്നു. യുവാവിന്റെ കൈയിൽ നിന്ന് കുതറിയോടി രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി വിവരം ധരിപ്പിക്കുകയും രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ തിരിച്ചറിയുന്നതിനായി അമ്പതോളം സി.സി ടിവി കാമറകൾ പരിശോധിച്ച് വരവെ തിരുവനന്തപുര റൂറൽ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നിർദ്ദേശാനുസരണം കിളിമാനൂർ ഐ.എസ്.എച്ച്.ഒ. എസ്. സനൂജ്, എസ്.ഐമാരായ വിജിത്ത്.കെ.നായർ, സുനിൽ, എ.എസ്.ഐ ഷജിം,എസ്.സി പി.ഒ ബിനു, സി.പി.ഒമാരായ ശ്രീരാജ്,മഹേഷ്, കിരൺ,ഷാജി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |