കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് എറണാകുളത്തെ ആശുപതിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്താതെ ബന്ധുക്കൾക്ക് കൈമാറി. പിന്നീട് പൊലീസ് നിർദ്ദേശത്തെ തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. പെരിഞ്ഞനം വെസ്റ്റ് സ്വദേശി പുലാക്കൽ വീട്ടിൽ രാധാകൃഷ്ണന്റെ മകൻ അഭിലാഷിന്റെ മൃതദേഹമാണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റമോർട്ടം നടത്തിയത്.
വാഹനാപകടത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ അഭിലാഷ് ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് വാടാനപ്പിള്ളി പൊക്കുളങ്ങരയിൽ വച്ച് അഭിലാഷും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ അഭിലാഷിനെ ആദ്യം മദർ ആശുപത്രിയിലും പിന്നീട് അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് മാസത്തോളമായി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഭിലാഷ് ബുധനാഴ്ച രാവിലെയാണ് മരിച്ചത്.
തുടർന്ന് മൃതദേഹം പൊലീസിൽ അറിയിക്കാതെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയായിരുന്നു. മൃതദേഹം വീട്ടിൽ എത്തിച്ചതിന് ശേഷം ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസിന്റെ നിർദ്ദേശ പ്രകാരം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടം നടത്തി വൈകീട്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകുയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |