കായംകുളം: ജീവകാരുണ്യ പ്രവർത്തക കൂട്ടായ്മയായ അക്കോക്കിന്റെ വിശപ്പ് രഹിത കായംകുളം പദ്ധതിയുടെ ഭാഗമായി ഭക്ഷണ പാക്കറ്റുകൾ സൂക്ഷിക്കുവാൻ വഴിയരികിൽ സ്ഥാപിച്ചിരുന്ന കണ്ണാടി അലമാരിയുടെ ഗ്ളാസ് മദ്യ ലഹരിയിൽ യുവാവ് കൈകൊണ്ട് ഇടിച്ച് പൊട്ടിച്ചു.
കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം സ്ഥാപിച്ചിരുന്ന അലമാരയുടെ ഗ്ളാസ് പൊട്ടിച്ച അക്രമിയുടെ കൈക്കും പരിക്കേറ്റു. ഇയാളെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മദ്യ ലഹരിയിൽ എത്തിയ ഇയാൾ പ്രകോപനമില്ലാതെ ആക്രമണം നടത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രണ്ട് വർഷമായി ദിവസവും നൂറോളം പേർക്കാണ് ഇവിടെനിന്നും ഭക്ഷണം നൽകി വന്നിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |