തിരുവനന്തപുരം:ബാറിൽ വച്ച് യുവാവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ നേമം പൊലീസ് പിടികൂടി.നേമം എസ്റ്റേറ്റ് കുണ്ടുമല പുത്തൻ വീട്ടിൽ കുണ്ടുമല ഷാജി എന്നു വിളിക്കുന്ന ഷാജിമോനെയാണ് (40) അറസ്റ്റ് ചെയ്തത്. 9ന് പാപ്പനംകോട്ടെ ബാറിലായിരുന്നു സംഭവം. മദ്യം വാങ്ങികൊടുക്കാത്തതിന് പൊന്നുമംഗലം സ്വദേശി പ്രവീണിനെയാണ് പ്രതി ഷാജി കല്ല് കൊണ്ട് തലയ്ക്കടിച്ച് മാരകമായി പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഫോർട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു. സ്ഥിരം ക്രിമിനലായ ഷാജിമോന് ഫോർട്ട്,തമ്പാനൂർ,പേരൂർക്കട, മലയിൻകീഴ് എന്നീ സ്റ്റേഷനുകളിലായി വധശ്രമം,പിടിച്ചുപറി,അടിപിടി തുടങ്ങിയ നിരവധി കേസുകളുണ്ട്.നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ എസ്.ഐമാരായ വിപിൻ ജി.സി,ജോൺ വിക്ടർ,എ.എസ്.ഐമാരായ ശ്രീകുമാർ, പദ്മകുമാർ,സി.പിഒമാരായ ഗിരി,ലതീഷ്,ഉണ്ണികൃഷ്ണൻ,സജു,സാജൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |