ആലപ്പുഴ : സി.പി.ഐ പ്രവർത്തകന്റെ ബന്ധുവിന്റെ വീടാക്രമിച്ച സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. സനാതനപുരം വാർഡിൽ കുടുവൻ തറയിൽ ജെ. ജയകൃഷ്ണൻ (24), മോഹിത് (25) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം സി.പി.ഐ മുൻ ബ്രാഞ്ച് സെക്രട്ടറി സനാതനപുരം വാർഡിൽ കുടുവൻ തറയിൽ ഡി.അജയനെ ഡി.വൈഎഫ് പ്രവർത്തകരടങ്ങുന്ന സംഘം ഭീഷണിപ്പെടുത്തിയ ശേഷം, സമീപം താമസിക്കുന്ന മാതൃസഹോദരീപുത്രി ലജി സജീവിന്റെ വീട് ആക്രമിച്ചു തകർക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അക്രമി സംഘത്തിലുള്ള മറ്റ് പ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയത് പരാതിപ്പെടാൻ അജയൻ പൊലീസ് സ്റ്റേഷനിൽ പോയതിന് ശേഷമാണ് അക്രമം ഉണ്ടായത്. ലജിയുടെ വീട്ടിലെ ടിവിയും ജനലുകളും വീടിനു മുന്നിലുണ്ടായിരുന്ന കാറിന്റെയും മിനലോറിയുടെയും ചില്ലുകളും തകർത്തു. ബൈപാസ് ശസ്ത്രക്രിയയ്ക്ക് വധേയയായിട്ടുള്ള ലജിയെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |