കണ്ണൂർ: കണ്ണൂർ നഗരത്തിൽ തൊഴിൽ തേടിയെത്തിയ തമിഴ്നാട് സ്വദേശിനിയായ യുവതിയെ ജോലിക്ക് കൊണ്ടുപോയി മടങ്ങവെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. തമിഴ്നാട് ഈറോഡ് സ്വദേശിനിയും ചാലക്കുന്നിൽ താമസക്കാരിയുമായ പാറക്കൽ മലർ ( 39), നീലേശ്വരം താനക്കര ഹൗസിൽ പി. വിജേഷ് (42), നീലേശ്വരം പേരോൽ സ്വദേശി എം. മുസ്തഫ (42) എന്നിവരെയാണ് എ.സി.പി. ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ സിറ്റി സ്റ്റേഷൻ പൊലീസ് ഇൻസ്‌പെക്ടർ കെ. രാജീവ് കുമാറും എ.സി.പിയുടെ സ്‌ക്വാഡംഗങ്ങളും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം. തമിഴ്നാട് - ഈറോഡ് സ്വദേശിനിയായ 32 കാരിയായ ഭർതൃമതിയാണ് പീഡനത്തിനിരയായത്.
യുവതിയുടെ ബന്ധുകൂടിയായ തമിഴ്നാട് സ്വദേശിനിയായ മലരിന്റെ ഒത്താശയോടെയാണ് പീഡനം നടന്നത്. മലരാണ് ഇവർക്കായി ഇടനിലക്കാരായി നിന്നതെന്നാണ് പൊലീസ് പറയുന്നത്. ഈ കേസിൽ മറ്റൊരാളെയും പൊലിസ് സംശയിക്കുന്നുണ്ട്. യുവതി ഇയാൾക്കെതിരെ മൊഴിനൽകിയിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |