ആദ്യം പൊട്ടിച്ചെടുത്ത മാല മുക്ക്പണ്ടം
തൊടുപുഴ: വീട്ടമ്മമാരുടെ മാലപൊട്ടിച്ചോടിയ യുവാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. അടിമാലി തോക്കുപാറ ഇല്ലിക്കൽ വീട്ടിൽ അജിത്തിനെ(29)യാണ് പിടികൂടിയത്. മൂന്നാർ മേഖലയിലെ ഒരു സർക്കാർ സ്‌കൂളിലെ പാർട് ടൈം സ്വീപ്പറാണ്.
സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം നെൽക്കോസ് ജംഗ്ഷനിൽ വ്യാഴാഴ്ച പന്ത്രണ്ടോടെയാണ് സംഭവം. ആദ്യം ഒരു വീട്ടമ്മയുടെ മാല പൊട്ടിച്ചോടി. ഇത് മുക്കുപണ്ടമായിരുന്നു. തുടർന്നാണ് പ്രദേശവാസിയായ ചിന്നമ്മയുടെ അഞ്ച് പവന്റെ സ്വർണമാല പൊട്ടിച്ചോടുന്നത്. വഴി ചോദിച്ചു കൊണ്ടാണ് ഇയാൾ അടുത്തെത്തിയത്.
വീട്ടമ്മയും ബഹളം വെച്ചുകൊണ്ട് പുറകെ ഓടി. ഇത് കേട്ട് സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലുള്ളവർ വീട്ടമ്മയുടെ സഹായത്തിനെത്തി. ഇവർചേർന്ന് പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് മാല കണ്ടെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |