ആലുവ: ബൈക്കും മൊബൈൽ ഫോണും മോഷ്ടിച്ച രണ്ട് പേർ ആലുവ പൊലീസിന്റെ പിടിയിലായി. എരുമത്തല പുഷ്പനഗർ കുന്നത്ത് വീട്ടിൽ രഞ്ജിഷ് രാജു (24), കുട്ടമശേരി വെളിയത്ത് പാരപ്പിള്ളി ജയൻ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന പാലക്കാട് സ്വദേശിയുടെ ബൈക്ക് നമ്പർ പ്ലേറ്റുകൾ ഇളക്കി മാറ്റിയ നിലയിൽ രഞ്ജിഷിനറെ പക്കൽ നിന്ന് കണ്ടെടുത്തു. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തുള്ള കടയിൽ നിന്നും മൊബൈൽ മോഷ്ടിച്ചതിനാണ് ജയനെ അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. ഇൻസ്‌പെക്ടർ എൽ. അനിൽകുമാർ, എ.എസ്.ഐമാരായ ജി.എസ്. അരുൺ, ഏ.എം. ഷാഹി, സന്തോഷ് കുമാർ,സി.പി. ഒ മാരായ കെ.എം ഷിഹാബ്.മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |