വിതുര: വിതുര, തൊളിക്കോട്,പാലോട് മേഖലകളിലെ സ്കൂളുകളും,കോളേജും കേന്ദ്രീകരിച്ച് മദ്യവും,മയക്കുമരുന്നും വില്പന നടത്തിയിരുന്ന വിതുരയിലെ ഒാട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് പിടികൂടി.
വിതുര മുളയ്ക്കോട്ടുകര റജീന മൻസിലിൽ എ.മുഹമ്മദ് റാഷിദാണ് (36) അറസ്റ്റിലായത്.പ്രതിയുടെ ഒാട്ടോറിക്ഷയിൽ നിന്ന് 250 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളും,മദ്യക്കുപ്പികളും, 60,000 രൂപയും പൊലീസ് പിടിച്ചെടുത്തു.
ഒാണാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിവില്പന വ്യാപകമാകുന്നുവെന്ന് കാട്ടി ജില്ലാപൊലീസ് മേധാവിക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. പ്രതി മാസങ്ങളായി മലയോരമേഖലയിലെ സ്കൂളുകളും,കോളജും കേന്ദ്രീകരിച്ച് വൻ തോതിൽ മദ്യവും,മയക്കുമരുന്നും വില്പന നടത്തിവരികയായിരുന്നുവെന്നും, തമിഴ്നാട്ടിൽ നിന്ന് ഒാട്ടോറിക്ഷയിൽ ലഹരി ഉല്പന്നങ്ങളെത്തിച്ച് വീട്ടിൽ സൂക്ഷിച്ച് വില്പന നടത്തുകയായിരുന്നെന്നും വിതുര പൊലീസ് അറിയിച്ചു. വിതുര സി.ഐ എസ്.ശ്രീജിത്ത്,എസ്.ഐ വിനോദ്കുമാർ,ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ ഷിബു,സജു,ഉമേഷ്,സതികുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |