തിരുവനന്തപുരം:ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്ക് പൂർണമായും നിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ രണ്ടാംഘട്ട പരശോധനയിൽ ആയിരം കിലോ നിരോധിത ഉൽപ്പന്നങ്ങൾ കണ്ടെത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ, പെർഫോമൻസ് ഓഡിറ്റ് യൂണിറ്റുകളിലെ ജീവനക്കാരെ ഉൾപ്പെടുത്തിയ 214 ടീമുകളാണ് പരശോധന നടത്തിയത്. പൂവച്ചൽ, കാഞ്ഞിരംകുളം, ചെമ്മരുതി,കരകുളം, ചിറയിൻകീഴ്, ചെറുന്നിയൂർ, ചെങ്കൽ, കടയ്ക്കാവൂർ, മംഗലപുരം, നന്ദയോട്, ഒറ്റശേഖരമംഗലം, പള്ളിക്കൽ, പഴയകുന്നുമ്മേൽ, പൂവച്ചൽ, തൊളിക്കോട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ നടത്തിയ പരശോധനയിൽ നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും താക്കീത് നൽകുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |