നിലമ്പൂർ: ജോലി കഴിഞ്ഞ് വീട്ടിൽ പോവാൻ ഓട്ടോയിൽ കയറിയ യുവതിയെ വഴിതിരിച്ചുവിട്ട് കാട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ഓട്ടോഡ്രൈവർ വഴിക്കടവ് മരുത അയ്യപ്പൻപൊട്ടിയിലെ തോരപ്പ ജലീഷ് ബാബുവിനെ(ബാബു- 41) വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് 7.30ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് വഴിക്കടവിൽ നിന്ന് വീട്ടിൽ പോവാനിറങ്ങിയതായിരുന്നു യുവതി. വീട്ടിലെത്താൻ രണ്ടുകിലോമീറ്ററിൽ താഴെ അവശേഷിക്കവേയാണ് വഴിക്കടവിൽ നിന്നും മരുതയിലേക്ക് ഓട്ടോയിൽ വരികയായിരുന്ന ജലീഷ് കമ്പളക്കാട് വച്ച് വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് യുവതിയെ ഓട്ടോയിൽ കയറ്റിയത്. ജലീഷിനെ കണ്ടുപരിചയമുള്ളതിനാലാണ് യുവതി ഓട്ടോയിൽ കയറിയതെന്ന് പൊലീസ് പറഞ്ഞു.
യാത്രയ്ക്കിടെ ഓട്ടോ വഴിതിരിച്ചു വിടുകയും മൂന്നര കിലോമീറ്റർ അകലെയുള്ള മാമാങ്കര ഇരുൾകുന്നിലെ കാട്ടിൽ കൊണ്ടുപോയി ബലംപ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിച്ച ശേഷം ജലീഷ് തന്നെ യുവതിയെ വീടിനടുത്ത് കൊണ്ടുവിട്ടു. വെള്ളിയാഴ്ച്ച രാവിലെ യുവതി വഴിക്കടവ് പൊലീസിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി മരുതയിൽ വച്ച് പിടിയിലായത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |