മുട്ടം: ചുരിദാർ വില്പനയുടെ മറവിൽ വ്യാജ വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി വിവരം.മുട്ടം പഞ്ചായത്ത് പ്രദേശത്തുള്ള വിവിധ പ്രദേശങ്ങളിലുള്ള വീടുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അന്യസംസ്ഥാനത്തുള്ള ആളുകളാണ് ചുരിദാർ വില്പനക്ക് വേണ്ടി വീടുകൾ കയറി ഇറങ്ങി സംഭത്തിക തട്ടിപ്പ് നടത്തുന്നത്.6000 രൂപ വിലയുള്ള ചുരിദാർ വാങ്ങുമ്പോൾ 5000 രൂപ വിലയുള്ള മറ്റ് ഭാഗ്യ സമ്മാനങ്ങളും ലഭിക്കും എന്ന രീതിയിലാണ് ഇവർ വീടുകളിൽ എത്തുന്നത്.ഇവരുടെ മോഹന വാഗ്ദാനത്തിൽ വീണ് മുട്ടം പഞ്ചായത്ത് പ്രദേശത്തെ നിരവധി വീട്ടമ്മമാർ 6000 രൂപ നൽകിയെങ്കിലും 5000 രൂപയുടെ ഭാഗ്യ സമ്മാനം ആർക്കും ലഭിച്ചില്ല.വീട്ടമ്മമാർ വീടുകളിൽ തനിച്ചുള്ള സമയം കൃത്യമായി അറിഞ്ഞും, സ്ത്രീകൾ ഒറ്റക്ക് താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുമാണ് തട്ടിപ്പ് സംഘം വീടുകളിലേക്ക് ചുരിദാർ വില്പനക്ക് എത്തുന്നത്.കഴിഞ്ഞ ദിവസം
മലങ്കര എസ്റ്റേറ്റ് കേന്ദ്രീകരിച്ചുള്ള നിരവധി വീടുകളിലും സംഘം തട്ടിപ്പ് നടത്തിയിരുന്നു.ഇതിൽ ഒരാളെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |