കണ്ണൂർ: തങ്ങളുടെ കൈവശമുള്ള അപൂർവ്വ സോഫ്റ്റ് വെയർ നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയിൽ നിന്നും ഒന്നരക്കോടി രൂപ വാങ്ങി വഞ്ചിച്ചതായി പരാതി. മട്ടന്നൂരിൽ വുഡ് ഫാക്ടറി നടത്തുന്ന കൊളച്ചേരി പാട്ടയത്തെ കെ.പി. അബ്ദുൾ സത്താറാണ് ഉത്തരമേഖലാ റേഞ്ച് ഡി.ഐ.ജി രാഹുൽ ആർ. നായർക്ക് പരാതി നൽകിയത്. ഇതേത്തുടർന്ന് റുവൈസ്, മുഹമ്മദ് ആദിൽ, മുഹമ്മദ് ആസിൻ, ഇല്യാസ്, ഫൈസൽ എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. അബ്ദുൾ റഹ്മാന്നെന് സ്വയം പരിചയപ്പെടുത്തി ഫോൺ വിളിച്ചയാൾ തങ്ങളുടെ പക്കൽ അപൂർവ്വ സോഫ്റ്റ് വെയറുണ്ടെന്നും റെഡിമെയ്ഡ് റീടെയിൽ വസ്ത്രവ്യാപാരത്തിന് പറ്റുന്നതാണിതെന്നും പറഞ്ഞായിരുന്നു സമീപിച്ചത്. ഫോണിൽ സംസാരിച്ചത് കൊണ്ട് മാത്രം പോര ആളെ നേരിട്ട് കാണണമെന്നാവശ്യപ്പെട്ടപ്പോൾ അയാളൊരു കാറിൽ വീട്ടിലെത്തി. വസ്ത്രവ്യാപാര സ്ഥാപനത്തിലെത്തുന്നവരുടെ മനസറിഞ്ഞ് അവർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളെക്കുറിച്ച് ഫോട്ടോ കാണിച്ചു തരുന്ന സോഫ്റ്റ് വെയറാണുള്ളതെന്ന് വിശ്വസിപ്പിച്ചു. ഇതു റിലയൻസ് കമ്പനിക്ക് വിറ്റാൽ 10 കോടി രൂപ കിട്ടുമെന്നും പറഞ്ഞു. തുടർന്ന് കണ്ണൂർ പയ്യാമ്പലത്തെ ഒരു റിസോർട്ടിൽ വെച്ച് കച്ചവടമുറപ്പിച്ചു. ആ സമയം കാണിച്ചു തന്നത് ഒരു വ്യാജമായ സോഫ്റ്റ് വെയറായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. 2021ജൂലായ് മാസം രണ്ടു തവണകളായി 1.58 കോടി രൂപ തന്നിൽ നിന്നും പ്രതികൾ വാങ്ങിയെങ്കിലും തന്റെ ഷെയർ ഒന്നും തന്നെ കിട്ടിയില്ലെന്ന് പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |