തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് മൊബൈൽഫോണും വിലപ്പെട്ട രേഖകളും പണവുമടങ്ങുന്ന ബാഗും മോഷ്ടിച്ച പ്രതിയെ ഈസ്റ്റ് പൊലീസ് പിടികൂടി. പഴയന്നൂർ സ്വദേശിയായ കല്ലേപ്പാടം ചീരോത്ത് വീട്ടിൽ ജിഷ്ണുവിനെയാണ് (27) ഈസ്റ്റ് പൊലീസ് പിടികൂടിയത്. കെഎസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പത്തനംതിട്ട സ്വദേശിയുടെ 16,000 രൂപ വിലവരുന്ന മൊബൈൽഫോണും 33,000 രൂപയും, ലൈസൻസ്, ആധാർകാർഡ് എന്നിവ ഉൾപ്പെടെ അടങ്ങിയ ബാഗാണ് മോഷ്ടിച്ചത്.
ആഗസ്റ്റിലായിരുന്നു സംഭവം. ഇക്കാര്യത്തിന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിലാണ് സബ് ഇൻസ്‌പെക്ടർ കെ.യു.ഉമേഷും സംഘവും ചേർന്ന് പ്രതിയെ ശക്തൻ ബസ് സ്റ്റാൻഡിൽ നിന്നും പിടികൂടിയത്. പ്രതി പഴയന്നൂർ, ആലത്തൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ സമാന കേസുകളിലും ചാത്തന്നൂർ സ്റ്റേഷനിൽ പോക്‌സോ കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇൻസ്‌പെക്ടർ ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ ഉമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സി.എം.ജോമോൻ, സിവിൽ പൊലീസ് ഓഫീസർ ഹരീഷ്, ദീപക് അഭി ബിലായ്, സുഹൈൽ ബാസിത് എന്നിവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |