ബാലരാമപുരം: കുടുംബം സഞ്ചരിച്ചിരുന്ന കാർ ബാലരാമപുരത്ത് വച്ച് അടിച്ചുതകർത്ത സംഭവത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ബാലരാമപുരം കൊടിനട ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. പൗഡിക്കോണം പാണൻവിള നക്ഷത്രയിൽ അജിത്കുമാർ(43), ഇദ്ദേഹത്തിന്റെ അമ്മാവൻ കല്ലിയൂർ സ്വദേശി ജയപ്രകാശ് ഗൗതമൻ (75) എന്നിവരാണ് ബാലരാമപുരം പൊലീസ് കസ്റ്റയിലുള്ളത്.
കോട്ടയം അയർക്കുന്നം സ്വദേശി ജോർജ് ജോസും(48) കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് തകർത്തത്. ഭാര്യയും മൂന്ന് മക്കളും കാറിലുണ്ടായിരുന്നു. കൈത്തറിവസ്ത്രങ്ങൾ വാങ്ങാൻ കോട്ടയത്ത് നിന്നും ബാലരാമപുരത്ത് എത്തിയതായിരുന്നു ജോർജ് ജോസ്. ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാർ തൊട്ട് മുന്നിൽ പോയ അജിത്കുമാറിന്റെ സാൻഡ്രോ കാറിന്റെ പിറകിൽ തട്ടിയതാണ് പ്രശ്നങ്ങൾക്ക് വഴിവച്ചത്. തട്ടിയിട്ടും കാർ നിറുത്താതെ ജോർജ് ജോസ് മുന്നോട്ട് എടുത്തത് അജിത് കുമാറിനെ പ്രകോപിപ്പിച്ചു. ഉടൻ തന്നെ ഇദ്ദേഹം കാറിൽ നിന്ന് പുറത്തിറങ്ങി ആക്രോശിച്ച് ജോർജ് ജോസുമായി വാക്കേറ്റമാവുകയും കാറിന്റെ മുൻഗ്ലാസും ഡോർഹാൻഡിലും അടിച്ചുതകർക്കുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ നാട്ടുകാരും ചുറ്റും കൂടി. വിവരമറിയിച്ചതിനെ തുടർന്ന് ബാലരാമപുരം പൊലീസെത്തി അജിത്കുമാറിനെയും ഒപ്പമുണ്ടായിരുന്ന അമ്മാവനെയും സഞ്ചരിച്ചിരുന്ന കാറും കസ്റ്റയിലെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |