പെരാമ്പാവൂർ: മൂന്നര കിലോ കഞ്ചാവുമായി വലിയകുളം കദളിക്കുന്ന് പൊറ്റക്കാട്ടിൽ നവനീത് ( 26 ), കണ്ണിമോളത്ത് അഖിൽ ( 32 ), തോട്ടു മുഖം തോപ്പിൽ ഷിജു (32), മുപ്പത്തടം എലൂക്കര ഗോപുരത്തിങ്കൽ ലിജിത്ത് (25) എന്നിവരെ പെരുമ്പാവൂർ പൊലീസ് പിടികൂടി. കഴിഞ്ഞദിവസം പെരുമ്പാവൂർ ടൗണിൽ നിന്ന് നവനീത്, അഖിൽ എന്നിവരെ 10 ഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ തോട്ടക്കാട്ടുകര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മൂന്നരക്കിലോ കഞ്ചാവ് പിടികൂടിയത്. ഷിജുവിനെ 2016 ൽ അഞ്ചു കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. നവനീതിനെ 2019ൽ 110 മയക്കുമരുന്ന് ഗുളികകളുമായി എക്‌സൈസ് പിടികൂടിയിട്ടുണ്ട്. എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ ആർ. രഞ്ജിത്ത് , എസ്.ഐമാരായ റിൻസ് എം. തോമസ്, ജോസി എം. ജോൺസൺ, ഗ്രീഷ്മ ചന്ദ്രൻ, എ.എസ്.ഐ എം.കെ. അബ്ദുൾ സത്താർ, എസ്.സി.പി. ഒ പി.എ. അബ്ദുൾ മനാഫ്, സി.പി. ഒമാരായ എം.ബി. സുബൈർ, ജീമോൻ കെ. പിള്ള തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |