അരൂർ: മദ്യപാനത്തിനുശേഷം അസാം സ്വദേശികളായ രണ്ട് ഐസ് പ്ലാന്റ് ജീവനക്കാർ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. ചന്തിരൂരിലെ കാലാശ്ശേരി ഐസ് പ്ലാന്റ് ജീവനക്കാരനായ ബിശ്വജിത്ത് ഭുയാൻ (22) ആണ് മരിച്ചത്. സഹപ്രവർത്തകനായ സുനേശ്വർ സൈക്കിയയെ (24) അരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത് : ഞായറാഴ്ച രാത്രി പത്തരയോടെ ബാറിൽ പോയി മദ്യപിച്ചശേഷം തിരിച്ചെത്തിയ ബിശ്വജിത്തും സുനേശ്വറും തമ്മിൽ മേഴ്സി സ്കൂളിന് സമീപമുള്ള ഐസ് പ്ലാന്റിനരികിൽ വച്ച് വാക്കേറ്റമുണ്ടായി. പ്രകോപിതനായ സുനേശ്വർ ബിശ്വജിത്തിനെ മരത്തിന്റെ പട്ടിക കൊണ്ട് തലയ്ക്ക് ആഞ്ഞടിച്ചു. ഇടതു ചെവിയുടെ മുകൾ ഭാഗത്ത് ഗുരുതര പരിക്കേറ്റ ബിശ്വജിത്തിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട് ആറോടെ മരിച്ചു. അരൂർ സി.ഐ.പി.എസ്.സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |