കളമശേരി: ഒന്നര വയസുള്ള കുഞ്ഞിന്റെ കഴുത്തിൽ കിടന്ന ഒരു പവൻ തൂക്കമുള്ള സ്വർണമാല മോഷ്ടിച്ചയാളെ ഏലൂർ പൊലീസ് പിടികൂടി. ആന്ധ്രപ്രദേശ് ചിറ്റൂർ ജില്ലയിൽ ചെറുകുവാരിപ്പള്ളി സ്വദേശി ഖാദർ വല്ലിയെയാണ് (38) കളമശേരി ഭാഗത്ത് നിന്ന് പിടികൂടിയത്. കഴിഞ്ഞ 14 ന് ഉച്ചയ്ക്ക് 11.30 ന് ഏലൂർ മഞ്ഞുമ്മൽ തറയിൽ വീട്ടിൽ ഉസ്മാന്റെ പേരക്കിടാവ് റിയാന്റെ മാലയാണ് പ്രതി കവർന്നത്.
ഭിക്ഷാടനത്തിനെന്ന് പറഞ്ഞാണ് പ്രതി വീട്ടിലെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. സമീപത്തെ സി.സി.ടി.വി കാമറയിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞത് അന്വേഷണത്തിന് സഹായമായി. എസ്.ഐ ഉണ്ണി ക്കൃഷ്ണൻ, എ.എസ്.ഐ ഷിജിൽ, എസ്.സി.പി.ഒമാരായ ശ്രീകുമാർ, സുരേഷ് ബാബു, സി.പി.ഒ. ജിജോ, മിഥുൻ, നിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |