മൂവാറ്റുപുഴ: ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. ഏനാനല്ലൂർ കോട്ടപ്പുറത്ത് ഷീല, വിപിൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലും മൂത്ത മകൻ വിഷ്ണുവിനെ കൊലപ്പെടുത്താൻശ്രമിച്ച കേസിലും പ്രതിയായ വിശ്വനാഥനാണ് ഇരട്ട ജീവപര്യന്തവും 10 വർഷം കഠിന തടവും രണ്ടര ലക്ഷംരൂപ പിഴയും മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ദിനേശ് എം. പിള്ള ശിക്ഷ വിധിച്ചത്.
2016 സെപ്റ്റംബർ 4ന് വൈകിട്ട് 6.30നാണ് കേസിനാസ്പദമായ സംഭവം. തന്റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വഴക്കിനിടെ വിശ്വനാഥൻ കത്തിയെടുത്ത് ഭാര്യയേയും രണ്ടു മക്കളെയും കുത്തുകയായിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട, ഏക ദൃക്സാക്ഷിയായ മൂത്തമകൻ വിഷ്ണുവിന്റെ മൊഴി കേസിൽ നിർണായകമായി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. അഭിലാഷ് മധു ഹാജരായി. കല്ലൂർക്കാട് പൊലീസ് ഇൻസ്പെക്ടർ പി.എ.തങ്കപ്പനാണ് കേസന്വേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |