വർക്കല: കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വർക്കല തിരുവമ്പാടി ഗുലാബ് മൻസിലിൽ ഫാന്റം പൈലിയെന്ന് വിളിക്കുന്ന ഷാജിയെ (40) വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.വധശ്രമം,അടിപിടി,മോഷണം, ഭീഷണിപ്പെടുത്തി പണം തട്ടൽ,പിടിച്ചുപറി,ലഹരി കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഷാജി.
സ്കൂൾ കുട്ടികൾക്കുൾപ്പെടെ കഞ്ചാവും മയക്ക് ഗുളികകളും നൽകാൻ ശ്രമിച്ചതുൾപ്പെടെ നിരവധി ലഹരി കടത്ത്,ലഹരി വില്പന കേസുകളിൽ പ്രതിയാണെന്ന് വർക്കല പൊലീസ് പറഞ്ഞു.
അടുത്തകാലത്തായി വൃദ്ധനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിലായി ജാമ്യം നേടി പുറത്തിറങ്ങിയ ഉടനെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്.
വർക്കല പ്രദേശത്തെ ഗുണ്ടാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഷാജി ഇനിയും ക്രിമിനൽ കേസുകളിൽ ഏർപ്പെടാൻ സാദ്ധ്യതയുള്ളതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാകളക്ടറുടെ ഉത്തരവ് പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തത്.ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും അമർച്ച ചെയ്യണമെന്ന ജില്ലാപൊലീസ് മേധാവി ഡി.ശില്പയുടെ നിർദ്ദേശത്തെ തുടർന്ന് വർക്കല ഡി.വൈ.എസ്.പി പി.നിയാസിന്റെ മേൽനോട്ടത്തിൽ വർക്കല എസ്.എച്ച്.ഒ എസ്.സനോജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാഹുൽ പി.ആർ, അബ്ദുൽ ഹക്കീം, പ്രൊബേഷൻ എസ്.ഐ മനോജ് സി, എ.എസ് ഐമാരായ സുരേഷ് ബാബു,ലിജോ,എസ്.സി.പി.ഒമാരായ വിജു,ഷിജു,സുധീർ,ഹേമാവതി സി.പി.ഒമാരായ ഷജീർ,ബിനു ശ്രീദേവി,പ്രശാന്ത് കുമാരൻ നായർ, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |