കൊല്ലം: ബിയർ കുപ്പികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇരവിപുരം തെക്കുംഭാഗം ഗാർഫിൽ നഗറിൽ പുത്തനഴികം തോപ്പിൽ സാംസണെ(40) ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. തിരുമുക്കിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ഇരവിപുരം കാക്കത്തോപ്പ് സ്വദേശി മാക്‌സണിന്റെ പോക്കറ്റിൽ നിന്നും താഴെ വീണ പണം കൈക്കലാക്കിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിനിടയാക്കിയത്.
പണം തിരികെ ചോദിച്ചതിലുള്ള വിരോധത്തിൽ പ്രതി മാക്‌സണിനെ പിടിച്ച് തള്ളുകയുകയും കൈയ്യിലിരുന്ന ബിയർ കുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. മാക്‌സണിന്റെ പരാതിയിൽ ഇരവിപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്. ഇയാൾ മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. പൊലീസ് ഇൻസ്‌പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ദിലീപ്, സി.പി.ഒ വിഷ്ണു, സി.പി.ഒ രതീഷ്‌മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |