SignIn
Kerala Kaumudi Online
Thursday, 18 April 2024 4.59 PM IST

കഥാപാത്രം ചെറുതോ വലുതോ എന്നു നോക്കാറില്ല

sija

നാലുവർഷത്തെ ഇടവേളയ്ക്കുശേഷം അഭിനയരംഗത്തേക്ക്
മടങ്ങിയെത്തുന്ന സിജ റോസിന്റെ വിശേഷങ്ങൾ

മസ്കറ്റിൽ സ്കൂൾ പഠനം. 
മാസ് മീഡിയ പഠനം മുംബയ് യിൽ.
ഒൻപതു വർഷം മുൻപ് 
അവധിക്കാലത്ത് കഥ മാറികോഴിക്കോടുകാരനായ ഫൈസിയുടെ ഇത്താത്തമാരിൽ ഒരാളാകാൻ വിളി. അഞ്ജലി മേനോന്റെ ഉസ്താദ് ഹോട്ടലിലൂടെയാണ് സിജറോസ് ജോർജ് അഭിനയരംഗത്തു എത്തുന്നത്.ഒമാൻ ഡെയ്‌ലി ഒബ്സർവറിൽ മാദ്ധ്യമപ്രവർത്തകനായിരുന്നകോഴിക്കോട് കുടുംബവേരുകളുള്ള ജോർജ് ഫിലിപ്പിന്റെയും എത്സിയുടെയും ഏക മകളെ ശേഷം കാത്തുനിന്നത്
അന്നയും റസൂലും, നീ കൊ ഞാചാ. മിലി, എന്നു നിന്റെ മൊയ്‌തീൻ, കാഞ്ചി,നെല്ലിക്ക തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ. ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലൂടെ ബോളിവുഡിൽ. തമിഴിൽ വിജയ് യൊപ്പം ഭൈരവ, വിജയ് സേതുപതി ചിത്രം റെക്ക. ഇടവേളയ്ക്കുശേഷം സിജ  മലയാളത്തിലേക്ക് വീണ്ടും എത്തുന്നു. സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനയിക്കുന്ന 'റോയ് യി"ൽ നായികമുഖമായി കാണാം. അർജുൻ ചക്രവർത്തിയിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദം സിജയുടെ മുഖത്ത് ഒഴുകി പരന്നു.

സിനിമ ആഗ്രഹിച്ചില്ല

മാസ് മീഡിയ പഠനത്തിന്റെ ഒരു അവധിക്കാലത്ത് നാട്ടിൽ വന്നപ്പോൾ പരസ്യചിത്രത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് കുടുംബസുഹൃത്ത് ചോദിച്ചു.ഒന്നിൽ നിന്ന് അടുത്തത്.മാസ് മീഡിയ ചെയ്യുമ്പോൾ വിഷ്വൽ മീഡിയയിൽ താത്പര്യം തോന്നിയിരുന്നു. കാമറയുടെ പിന്നിൽ ജോലി ചെയ്യുമെന്ന് കരുതി. എന്നാൽ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചില്ല. അപ്രതീക്ഷിതമായി അവസരം വന്നപ്പോൾ ഉപേക്ഷിച്ചില്ല. ഇങ്ങോട്ട് വന്ന അവസരം. ഒരു കഠിനാദ്ധ്വാനവും നടത്തേണ്ടിവന്നില്ല. സിനിമയിൽ ആരുമായും ബന്ധമില്ലായിരുന്നു.കുടുംബത്തിനും  സിനിമ ബന്ധമില്ല.രാജേഷേട്ടന്റെ( രാജേഷ് പിള്ള) മിലിയിലും ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലും സഹസംവിധായികയായും പ്രവർത്തിച്ചു.അൻവർ ഇക്ക(അൻവർ റഷീദ്) യുടെ പരസ്യചിത്രത്തിൽ അസിസ്റ്റ് ചെയ്തിട്ടുണ്ട്.സംവിധാനം വലിയ ജോലിയും ഉത്തരവാദിത്വവുമാണ് . എന്റെ വലിയ ആഗ്രഹവും സ്വപ്നവും .  സംവിധാനം ചെയ്യാൻ സമയമെടുക്കും. എങ്കിലും അതു സംഭവിക്കും.സഹസംവിധായികയായി ജോലി ചെയ്യുമ്പോൾ സാങ്കേതിക പരമായി പഠിക്കാൻ കഴിയും. ഒപ്പം അഭിനയം നന്നാക്കാനും.

വേഷം നോക്കാറില്ല

കഥാപാത്രം ചെറുതോ വലുതോ എന്നു നോക്കാറില്ല. എല്ലാകഥാപാത്രവും സിനിമയിൽ പ്രധാനപ്പെട്ടതെന്ന് കരുതുന്നു. ചില സിനിമയിൽ കൂടുതൽ സീനുകൾ ഉണ്ടാവും. തിയേറ്ററിൽ വരുമ്പോൾ പല കാരണത്താൽ ആ സീനുകൾ ഉണ്ടാവില്ല. അങ്ങനെയും സംഭവിക്കാറുണ്ട്. കഥാപാത്രം ഇഷ്ടപ്പെട്ടാൽ അഭിനയിക്കും. അഭിനയ പ്രാധാന്യമേറിയ കഥാപാത്രം ചെയ്യണമെന്ന് ഏറെനാളായി ആഗ്രഹിച്ചു. എന്നാൽ നല്ല അവസരം വന്നില്ല. അപ്പോൾ ബ്രേക്ക് ആവശ്യമെന്ന് തോന്നി. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണ് റോയ്.സുരാജേട്ടനെ പോലെ ഒരു മികച്ച നടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. കാത്തിരുന്നപ്പോൾ മികച്ച വേഷം തന്നെ ലഭിച്ചു. അഭിനയസാദ്ധ്യത നിറഞ്ഞ കഥാപാത്രം. സുരാജേട്ടന്റെ ഭാര്യ ടീന എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സുനിൽ ഇക്കയാണ് സംവിധാനം.

തെലുങ്ക് പ്രതീക്ഷിച്ചില്ല

വിജയ് സേതുപതി ചിത്രം 'റെക്ക"യിലെ മാല എന്ന കഥാപാത്രത്തെ ഇഷ്ടപ്പെട്ടാണ് സംവിധായകൻ വേണുസാർ അർജുൻ ചക്രവർത്തിയിലേക്ക് വിളിക്കുന്നത്. വിജയ്‌യുടെ ഒപ്പം അഭിനയിച്ച ഭൈരവയും വേണു സാർ കണ്ടിരുന്നു . റെക്കയിലെ കണ്ണമ്മ എന്ന പാട്ട് തമിഴിൽ ഏറെ പ്രശസ്തി തന്നു. അതിനാൽ അർജുൻ ചക്രവർത്തിയിലേക്ക് വേഗം എത്താൻ സാധിച്ചു. ഒാഡിഷനുണ്ടായിരുന്നു. കഥ കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു.തുടർന്ന് വർക് ഷോപ്പ്. അർജുൻ ചക്രവർത്തിക്ക് പിന്നിൽ രണ്ടുവർഷം പരിശ്രമമുണ്ട് . എന്നാൽ തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല. തെലുങ്കിലും തമിഴിലും ഒരേസമയമാണ് ചിത്രീകരണം. ഹിന്ദി, മലയാളം , കന്നട ഭാഷകളിൽ ഡബ്ബ് ചെയ്യുന്നുണ്ട്.  കബഡികളിയെ ആസ്പദമാക്കിയാണ് ചിത്രം. പുതുമുഖം വിജയരാമരാജു ആണ് നായകൻ. നല്ലൊരു കഥാപാത്രത്തിലൂടെ തെലുങ്കിൽ തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷം. കോവിഡ് വന്നതിനെത്തുടർന്ന് അർജുൻ ചക്രവർത്തി നിറുത്തിവച്ചിരിക്കുകയാണ് .തമിഴിൽ ശശികുമാർസാർ ,സമുദ്രക്കനിസാർ,ജ്യോതിക മാം എന്നിവർക്കൊപ്പമുള്ള സിനിമയാണ് പുതിയത്. ഞാൻ ശശികുമാർ സാറിന്റെ നായിക. സിനിമയ്ക്ക് പേരിട്ടില്ല. വെങ്കിട് പ്രഭു സാറിന്റെ ആന്തോളജി ചിത്രത്തിലും അഭിനയിച്ചു. തമിഴിൽ രണ്ടു ചിത്രങ്ങൾ റിലീസ് ചെയ്യാനുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIJA ROSE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.