SignIn
Kerala Kaumudi Online
Thursday, 18 April 2024 12.39 PM IST

ഫിറ്റ്നെസും എനർജിയും പ്രധാനമെന്ന് തമന്ന

thamannah

തമന്നയെ ആദ്യമായി കാണുമ്പോൾ തന്നെ എല്ലാവരെയും ആകർഷിക്കുന്നത് അവരുടെ 'പാൽ" നിറവും നീണ്ടുമെലിഞ്ഞ് സുന്ദരമായ ശരീരപ്രകൃതിയുമാണ്. അലസതയും ക്ഷീണവും ഉള്ള മുഖത്തോടെ തമന്നയെ കാണാനാവില്ല. എപ്പോഴും ഊർജ്ജസ്വലയായ തമന്നയെ മാത്രമേ കാണാൻ കഴിയാറുള്ളൂ. ഇതിനു മുഖ്യകാരണം തമന്നയുടെ ലൈഫ് സ്റ്റൈൽ തന്നെയാണ്. ഒരിക്കൽ ഇതിനെപ്പറ്റി ചോദിച്ചപ്പോൾ.
''വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ് ഞാൻ കൂടുതലും കഴിക്കാറുള്ളത്. കഴിയുന്നതും ഹോട്ടൽ ഫുഡ് ഒഴിവാക്കാറാണ് പതിവ്. വല്ലപ്പോഴും അധികം കലോറി ഉള്ള ഭക്ഷണം കഴിക്കേണ്ടിവന്നാൽ അതിനു സമമായി ജിമ്മിൽ വർക്കൗട്ട് ചെയ്യാറുണ്ട്. എന്നായിരുന്നു തമന്നയുടെ മറുപടി "
ശരീരം ഫിറ്റ് ആയി ഇരിക്കാനും, സൗന്ദര്യം നിലനിറുത്താനും

തമന്ന ഫോളോ ചെയ്യുന്ന ഡയറ്റ് ചാർട്ട് എങ്ങനെയാണ് ?
പ്രശസ്ത ഡയറ്റിഷ്യൻ ആയ പൂജാ മഹിജാ തരുന്ന ഡയറ്റ് ചാർട്ട് പ്രകാരമുള്ള ഭക്ഷണമാണ് ഞാൻ കഴിക്കുന്നത്. കാലത്തെ എഴുന്നേറ്റ് ചെറുചൂടുവെള്ളത്തിൽ നാരങ്ങാനീരും തേനും കലർത്തിയ ജ്യൂസും വെള്ളത്തിൽ കുതിർത്ത 6 ബദാം പരിപ്പും കഴിക്കും. ഇതിനു പുറമേ പ്രാതലായി കാർബോഹൈഡ്രേറ്റ് അധികമുള്ള ഇഡ്ഡലി, ദോശ എന്നിവ സാമ്പാർ, ചട്‌നി എന്നിവ കൂട്ടി കഴിക്കും. ഒരു കപ്പ് ചോറ് , ഒരു കപ്പ് പരിപ്പ് കറി, ഒരു കപ്പ് അധികം വേവിക്കാത്ത പച്ചക്കറികൾ എന്നിവയാണ് ഉച്ചഭക്ഷണം. രാത്രി ഭക്ഷണങ്ങൾ മുട്ടയുടെ വെള്ളക്കരു,കോഴിയിറച്ചി, കായ്‌കറികൾ എന്നിവ കഴിക്കും. ഇതുകൂടാതെ മൂന്നുലിറ്ററിൽ കുറയാതെ തണുത്ത വെള്ളം. നാര് സത്തുള്ള പഴ രസങ്ങൾ എന്നിവയും എന്റെ ഡയറ്റിൽ ഉൾപ്പെടും. പാസ്ത, ചോക്‌ലേറ്റ്സ്, ഐസ് ക്രീം, സ്നാക്സ് എല്ലാം എന്റെ ഫേവറിറ്റ് ആണെങ്കിലും ഞാൻ അതെല്ലാം ഒഴിവാക്കാറാണ് പതിവ്. ഇതിനു പുറമെ ജിമ്മിൽ വർക്കൗട്ടും ചെയ്യാറുണ്ട്. ജിമ്മിൽ പോകാൻ കഴിയാത്ത സാഹചര്യത്തിൽ ജോഗിംഗ് ചെയ്യും. ഇതു ശരീരത്തിനു നല്ല എനർജി തരും. ഇതു കൂടാതെ യോഗയും ചെയ്യാറുണ്ട്.
സിനിമയിൽ 15 വർഷങ്ങൾ പൂർത്തിയാക്കി. ഫിറ്റ്‌നസ്, ഡയറ്റ്

എന്നിവയിൽ ഇപ്പോഴും ശ്രദ്ധചെലുത്താറുണ്ടോ?
ഒരുപാട് സിനിമകളിൽ അഭിനയിക്കണം എന്നത് എന്റെ ലക്ഷ്യമായിരുന്നില്ല. ചെയ്യുന്ന സിനിമകൾ എണ്ണത്തിൽ കുറവാണെങ്കിലും എന്റെ കാരക്ടറിന് പ്രാധാന്യം ഉണ്ടാവണം എന്നതായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. അതിനനുസരിച്ചാണ്   കഥാപാത്രങ്ങളെയും കഥയെയും സെലക്ട് ചെയ്തിരുന്നത്. കഠിനാദ്ധ്വാനിയായ ഒരു അച്ഛന്റെ മകളാണ് ഞാൻ. കഠിനാദ്ധ്വാനത്തിന് നിശ്ചയം ഫലം കിട്ടുമെന്ന്  അച്ഛന്റെ അനുഭവത്തിൽ നിന്ന് മനസിലാക്കിയിട്ടുണ്ട്. അതേപോലെതന്നെ പണം ഉണ്ടാക്കാനുള്ള ഒരു ഉപാധിയായും ഞാൻ സിനിമയെ കണ്ടിട്ടില്ല. ഞാൻ വളരെയധികം ഇഷ്ടപ്പെട്ടു ചെയ്യുന്ന ഒരു പ്രൊഫഷനാണ് സിനിമ. അതിനാലാണ് 2005-ൽ തുടങ്ങിയ എന്റെ സിനിമാ ജീവിതം ഇപ്പോഴും  തുടരാൻ സാധിക്കുന്നത്. സിനിമയിൽ തുടർന്ന് നിലനിൽക്കണമെങ്കിൽ ഫിറ്റ്‌നസും എനർജിയും നിലനിർത്തണമെന്ന കാര്യത്തിൽ ദൃഢനിശ്ചയം ഉള്ളതിനാൽ അക്കാര്യങ്ങളിൽ ഞാൻ കൂടുതൽ ശ്രദ്ധചെലുത്താറുണ്ട്.

ഹിന്ദി , തമിഴ്, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ച

തമന്ന എപ്പോഴാണ് മലയാളത്തിലേക്ക് വരുന്നത്?
ചില മലയാള സിനിമകളിൽ അഭിനയിക്കാൻ ഒാഫറുകൾ വന്നിരുന്നു. എന്നാൽ കാൾഷീറ്റ് ഇല്ലാത്ത കാരണത്താൽ ആ ഒാഫറുകളെല്ലാം നിരസിക്കേണ്ടിവന്നു. അതിലൊരു പ്രധാന ചിത്രം ദിലീപ് ഹീറോയായി അഭിനയിച്ച കമ്മാരസംഭവം എന്ന ചിത്രമാണ്. ആ ചിത്രം നിരസിക്കേണ്ടിവന്നതിൽ എനിക്ക് അതിയായ ദുഃഖം ഉണ്ടായിരുന്നു. കൊവിഡ് 19 മഹാമാരി വരുന്നതിനുമുൻപായി സന്ധ്യാമോഹൻ സംവിധാനം നിർവഹിക്കുന്ന സെൻട്രൽ ജയിലിലെ പ്രേതം എന്ന സിനിമയ്ക്ക് വേണ്ടി എന്നെ കോണ്ടാക്ട് ചെയ്യുകയും അതിന്റെ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. ഇൗ സാഹചര്യത്തിലാണ് കൊവിഡ് 19 ലോക് ഡൗൺ പ്രഖ്യാപനം ഉണ്ടായത്. അതോടുകൂടി എല്ലാം താറുമാറായി. നല്ല കഥ, കഥാപാത്രം, സംവിധായകൻ എന്നിവ ഒത്തുവന്നാൽ മലയാളത്തിൽ അഭിനയിക്കണമെന്നത് എന്റെ ആഗ്രഹമാണ്. ഇന്ത്യൻ സിനിമയിൽ തന്നെ മലയാള ചിത്രങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ട്. എപ്പോഴും നിറയെ അവാർഡുകൾ വാരിക്കൂട്ടുന്നത് മലയാള ചിത്രങ്ങളാണ്. മലയാളത്തിലെ ഇപ്പോഴത്തെ പ്രഗൽഭ നടൻമാരായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, സുരേഷ് ഗോപി, പുതിയ തലമുറയിലെ ഹീറോകളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ജയസൂര്യ, നിവിൻ പോളി തുടങ്ങിയവരുടെ കൂടെയൊക്കെ വർക്ക് ചെയ്യണമെന്നത് എന്റെ ആഗ്രഹമാണ്. സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ കഥകൾക്കും കഥാപാത്രങ്ങൾക്കും പ്രാമുഖ്യം കൊടുത്ത് സിനിമയെടുക്കുന്നത് കൂടുതലും മലയാളത്തിലാണ്. നല്ല അവസരം വരാൻ കാത്തിരിക്കുകയാണ് ഞാൻ,

ഇൗ  പ്രശസ്തിയും ആരാധകവൃന്ദവും പ്രതീക്ഷിച്ചിരുന്നോ?
സിനിമാ പശ്ചാത്തലമില്ലാത്ത സാഹചര്യത്തിൽ നിന്നാണ് വന്നത്. എന്റെ ആദ്യത്തെ ഒന്നുരണ്ട് ചിത്രങ്ങൾ അത്രയ്ക്ക് പ്രശസ്തി തന്നില്ല. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് പ്രശസ്തിയും ആരാധകരുമുണ്ടായത്.  എന്നാൽ  ഇൗ പ്രശസ്തി പ്രതീക്ഷിച്ചില്ല. മുബൈയിൽ നിന്നും സൗത്ത് ഇന്ത്യയിലേക്ക് വന്നപ്പോൾ എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്നാൽ ഇന്ന് ഞാൻ മുംബയിലേക്ക് ചെന്നാൽ ഒരു സൗത്ത് ഇന്ത്യൻ  പെണ്ണായിട്ടാണ് എന്നെ എല്ലാവരും കാണുന്നത്. അത്ര കണ്ട് ഞാൻ ഒരു തമിഴ് പെൺകുട്ടിയോ, തെലുങ്ക് പെൺകുട്ടിയോ ആയി മാറി എന്നാണ് അവർ പറയുന്നത്. ഇൗ ഐഡന്റിറ്റി കിട്ടിയതിന് കാരണം എന്റെ കർമ്മഫലം എന്നാണ് ഞാൻ കരുതുന്നത്. അതിൽ വളരെ സന്തുഷ്ടയാണ് ഞാൻ.
യഥാർത്ഥ ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള വസ്ത്രം ഏതാണ്?
 വളരെ സാധാരണയായ ഒരു സ്ത്രീയാണ്. ജീവിതത്തിൽ മോഡേൺ എന്നതിന് എന്താണ് ശരിയായ അർത്ഥം എന്ന് എനിക്ക് അറിയില്ല. അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ അടങ്ങിയ എന്റെ കുടുംബവും ജീവിതരീതികളും വളരെ സാധാരണം. എനിക്ക് ഏറ്റവും ഇഷ്ടമുള്ള വേഷം സാരി തന്നെയാണ്. സാരി ധരിക്കുമ്പോൾ മനസിനുണ്ടാകുന്ന  ആത്മവിശ്വാസം മറ്റുവേഷം ധരിക്കുമ്പോൾ  എനിക്ക് കിട്ടാറില്ല.

സ്വപ്ന റോൾ ഏതാണ്?

ഡോക്ടറായി അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അത് ധർമ്മദുരൈ എന്ന തമിഴ് ചിത്രത്തിലൂടെ സാധിച്ചു. നൃത്ത പ്രാധാന്യമുള്ള ചിത്രത്തിൽ അഭിനയിക്കുകയെന്നതാണ് എന്റെ സ്വപ്നം. അത് എപ്പോൾ നടക്കും എന്നറിയില്ല.

പുതിയ സിനിമകൾ?
ഹിന്ദി 'ക്യൂൻ" തെലുങ്ക് റീമേക്ക് ദാറ്റീസ് മഹാലക്ഷ്മി, അന്ധാധൂൻ തെലുങ്ക് റീമേക്ക്, ഗുറുത്തൂണ്ടാ സീതക്കളം എന്നിവയാണ് വരാനുള്ളത്. 
അന്യഭാഷാ ചിത്രങ്ങളിലൂടെ മാത്രമാണ്  തമന്നയെ കണ്ട മലയാളി പ്രേക്ഷകർ കണ്ടിട്ടുളളൂ. മലയാളത്തിൽ എപ്പോഴാണ് വരിക എന്ന ചോദ്യത്തിന്
'ഞാനും അതിനുവേണ്ടി കാത്തിരിക്കുന്നു " എന്നതായിരുന്നു  മറുപടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THAMANNAH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.