SignIn
Kerala Kaumudi Online
Thursday, 25 April 2024 7.05 AM IST

വീണ്ടും കയറി 'കയറ്റം', മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം

manju

മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരത്തിന് അർഹമായി സനൽകുമാർ ശശിധരന്റെ കയറ്റം

മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സനൽകുമാർ ശശിധരന്റെ കയറ്റം (അഹർ) ആസ്ട്രേലിയയിലെ മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഡിസ്റ്പ്റ്റർ ഇൻ സിനിമ  (പുതിയ ചലനമുണ്ടാക്കുന്ന സിനിമ) പുരസ്കാരത്തിന് അർഹമായി. മികച്ച സിനിമ, മികച്ച സംവിധായകൻ എന്നീ രണ്ടു നോമിനേഷനിലാണ് കയറ്റം ഇടംപിടിച്ചത്. 'വലിയ അംഗീകാരമാണിത്. ആദ്യമായാണ് ഇത്തരമൊരു പുരസ്കാരം ഉൾപ്പെടുത്തുന്നത് തന്നെ. കയറ്റത്തിന് ലഭിച്ച ഏറ്റവും വലിയ ബഹുമതിയായാണ് ഇതിനെ കാണുന്നത്."സംവിധായകൻ സനൽകുമാർ ശശിധരന്റെ വാക്കുകൾ.

റോട്ടർ ഡാം ചലച്ചിത്രമേളയിൽ ടൈഗർ പുരസ്കാരം നേടിയ എസ്. ദുർഗയ്ക്കും വെനീസ് മേള ഉൾപ്പെടെ നിരവധി ഫെസ്റ്റിവലുകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചോലയ്ക്കും ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. അപകടം നിറഞ്ഞ ഹിമാലയൻ മലനിരകളിലൂടെയുള്ള ട്രക്കിംഗ് ആണ് കയറ്റത്തിന്റെ പ്രമേയം. പരസ്പരം പരിചയമില്ലാത്ത അഞ്ചംഗസംഘം . മഞ്ജുവാര്യർ മായ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പുതുമുഖം ഗൗരവ് രവീന്ദ്രൻ ആകാശ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ട്രക്കിംഗിന് എത്തുന്ന അവരും ആദ്യമായാണ് കാണുന്നത്. അഹർ സംസ ഭാഷയിലാണ് പാട്ടുകൾ. സിനിമയ്ക്കുവേണ്ടി രൂപപ്പെടുത്തി എടുത്തതാണ് അഹർ സംസ ഭാഷ. പതിമൂന്നുപാട്ടുകൾ ചിട്ടപ്പെടുത്തിയത് രതീഷ് ഇൗറ്റില്ലമാണ് പൂർണമായും ട്രക്കിംഗ് ജേർണിയാണ് കയറ്റം.
ആദ്യ ചിത്രമായ ഒരാൾപ്പൊക്കം മുതൽ സനൽകുമാർ ശശിധരന്റെ സിനിമകളിൽ മായയാണ് എല്ലാം എന്ന സങ്കല്പം നിലയുറപ്പിച്ചിട്ടുണ്ട്. ' യാഥാർത്ഥ്യത്തിലൂ ടെയാണ് കയറ്റം സഞ്ചരിക്കുന്നത്. എന്നാൽ കയറ്റം കയറുമ്പോൾ ഉള്ളിൽനിന്നുവരുന്ന ശബ്ദമായാണ് അഹറിനെ വിശേഷിപ്പിക്കുന്നത്. ഒട്ടും ആയാസമറിയാതെയായിരുന്നു ചിത്രീകരണം. അതിന് അഹർ ഭാഷ വലിയ പങ്കുവഹിച്ചു.' സനൽ കുമാർ ശശിധരൻ പറഞ്ഞു. വേദ് വൈബ്സ്, സുജിത് കോയിക്കൽ, രതീഷ് ഇൗറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ , ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുഗാന എന്നിവർ മറ്റു വേഷങ്ങളിൽ എത്തുന്നു. ചന്ദ്രു ശെൽവരാജാണ് ഛായാഗ്രാഹകൻ. പൂർണമായും ഹിമാലയത്തിലായിരുന്നു ചിത്രീകരണം.എറെ പ്രതിസന്ധികളെ സനൽകുമാർ ശശിധരനും സംഘവും നേരിടുകയും ചെയ്തു.നിവ് ആർട് മൂവീസ്, മഞ്ജുവാര്യർ പ്രൊഡഷൻസ് എന്നിവയുടെ ബാനറുകളിൽ ഷാജിമാത്യു , അരുണ മാത്യു, മഞ്ജുവാര്യർ എന്നിവർ ചേർന്നാണ് കയറ്റം നിർമിക്കുന്നത്. സനൽകുമാർ ശശിധരന്റെ മുൻകാല ചിത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് കയറ്രം. കഥയുടെ ആഖ്യാന രീതിമുതൽ ആരംഭിക്കുന്നു വേറിട്ട സമീപനം. വലിയ സ്ക്രീനിൽ സിനിമ കാണണമെന്ന ആഗ്രഹത്തിലാണ് സനൽകുമാർ ശശിധരൻ ചലച്ചിത്രത്തെ സമീപിക്കുന്നത്. ബുസാൻ അന്താരാഷ് ട്ര ഫിലിം ഫെസ്റ്റിവലിലായിരുന്നു കയറ്റത്തിന്റെ പ്രീമിയർ ഷോ. ലണ്ടൻ ഫിലിം ഫെസ്റ്റിവൽ, ഐ.എഫ്.എഫ്.കെ എന്നിവിടങ്ങളിലും പ്രദർശിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAYATTAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.