ഉദയ സ്റ്റുഡിയോ സ്ഥാപകനും മലയാള സിനിമയിൽ എന്നെന്നും ഓർമ്മിക്കുന്ന ചലച്ചിത്ര നിർമ്മാതാവുമായ കുഞ്ചാക്കോയുടെ നാൽപ്പത്തിയഞ്ചാം ചരമവാർഷികത്തിൽ മുത്തച്ഛനെക്കുറിച്ച് കുഞ്ചാക്കോ ബോബൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമായി.സ്വർഗസ്ഥമായ 45 വർഷത്തിന്റെ ഓർമ്മയ്ക്ക് മുന്നിൽ...എന്നു തുടങ്ങുന്ന കുറിപ്പിന്റെ ഏകദേശരൂപം ചുവടെ.കലയെ സ്നേഹിക്കുന്ന,ധീരമായ ദർശനം , വ്യവസായ പ്രതിഭ, മലയാള സിനിമ വ്യവസായത്തെ സ്വന്തം നാട്ടിൽ തഴച്ചു വളരാൻ അടിത്തറയിട്ട ഇതിഹാസം. മലയാള ചലച്ചിത്ര ലോകത്തിന് നിരവധി ലെജണ്ടുകളെ പരിചയപ്പെടുത്തിയ മോളിവുഡിന്റെ ആദ്യ ഹിറ്റ് നിർമ്മാതാവ്. ഉദയയുടെ പാരമ്പര്യം ആദരവോടെ ഏറ്റുവാങ്ങിയ ഉദയയുടെ പാരമ്പര്യവും അത് സൃഷ്ടിക്കുന്ന ഉത്തരവാദിത്വവും എന്നിലെ കലാകാരനെ മുന്നോട്ടുനയിക്കുന്ന തീയായി എന്നും ജ്വലിക്കുന്നു.ദൈവത്തിന്റെ കൃപയാലും നിങ്ങളുടെ അനുഗ്രഹത്താലും കാലാതീതമായ നിരവധി സിനിമകൾ എന്നിൽ വന്നു ചേരുവാനുള്ള ശക്തിയായി ആ സ്മരണകൾ മാറുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |