ധനുഷ് ചിത്രം കർണ്ണനിൽ ലാൽ അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകരുടെ കയ്യടി നേടുകയാണ്. കഴിഞ്ഞയാഴ്ച ഒ.ടി.ടി പ്ളാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്തതോടെ ലാലിന്റെ പ്രകടനത്തെ പ്രശംസകൾ കൊണ്ട് മൂടുകയാണ് സിനിമാപ്രേമികൾ. എന്നാൽ ആ കഥാപാത്രത്തിന് സ്വന്തം ശബ്ദം നൽകാത്തതെന്തെന്ന് പലരും ലാലിനോട് ചോദിക്കുന്നുണ്ട്. ഇപ്പോൾ ആ ചോദ്യത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ലാൽ.
കർണ്ണൻ എന്ന സിനിമതിരുനെൽവേലി പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.തിരുനെൽവേലിയിൽ സംസാരിക്കുന്ന തമിഴും ചെന്നൈയിൽ സംസാരിക്കുന്നതമിഴും തമ്മിൽ വലിയ വ്യത്യാസമുണ്ട്.കർണ്ണൻ ഭാഷയ്ക്കുംസംസ്കാരത്തിനും ഏറെ പ്രാധാന്യം നൽകുന്ന സിനിമയുമാണ്. അതിനാൽകഥാപാത്രം പൂർണ്ണമാക്കുന്നതിന് സവിശേഷമായ ഭാഷ സംസാരിക്കേണ്ടതുണ്ട്.ഭൂരിഭാഗം അഭിനേതാക്കളും ആ ഭാഗത്ത് നിന്നുള്ളവർ തന്നെ. ഞാൻ എന്റെശബ്ദം നൽകിയിരുന്നെങ്കിൽ എന്റെ ഡബ്ബിംഗ് മാത്രം വേറിട്ടുനിൽക്കുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. ആ സിനിമയ്ക്ക് നൂറു ശതമാനത്തിൽകുറഞ്ഞത് ഒന്നും നൽകാൻ എനിക്ക് താല്പര്യമില്ലായിരുന്നു. സംവിധായകൻമാരി സെൽവരാജിന്റെയും നിർമ്മാതാവിന്റെയും നിർബന്ധം മൂലംഡബ്ബിംഗിനായി ചെന്നൈയിലേക്ക് പോയതുമാണ്. എന്നാൽ എന്റെ അഭ്യർത്ഥനപ്രകാരം ഒരു തിരുനെൽവേലി സ്വദേശിയെ കൊണ്ട് ഡബ്ബ് ചെയ്യിച്ചു. -ലാലിന്റെ വാക്കുകൾ.
മലയാളി താരം രജീഷ വിജയനാണ് കർണ്ണനിലെ നായിക വേഷം അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |