സിനിമയെ ഇഷ്ടപ്പെടുന്ന അച്ഛൻ. ഒറ്റ സിനിമ പോലും അച്ഛനും കുഞ്ഞു മാനവും ഒഴിവാക്കാറില്ല. അന്നേ തനിക്കേറെ കൗതുകമായിരുന്ന സെല്ലുലോയ്ഡിൽ ഒരുനാൾ എത്തണമെന്ന് മാനവ് ആഗ്രഹിച്ചിരുന്നു. മാനവ് വളരുന്നതിനൊപ്പം ആ ആഗ്രഹവും വളർന്നു. മഹാരാജ ടാക്കീസ് എന്ന ചിത്രത്തിലൂടെ അഭിനയ തുടക്കം കുറിച്ച മാനവ് ഇതിനോടകം പതിനഞ്ചോളം സിനിമകളുടെ ഭാഗമായി. വാണിജ്യ സിനിമകളേക്കാൾ കൂടുതൽ സമാന്തര സിനിമകളോട് ചേർന്നു നിന്ന കലാകാരനാണ് തിരുവനന്തപുരം വട്ടിയൂർക്കാവുക്കാരനായ മാനവ്. പ്രതീഷ് ഉണ്ണിക്കൃഷ്ണൻ സംവിധാനം നിർവഹിച്ച ഇരുമ്പിലെ പ്രകടനം മാനവിനെ പ്രശസ്തിയിലെത്തിച്ചിരിക്കുകയാണ്. അമേരിക്കയിലെ സീൻ ഫെസ്റ്റിവൽ , ജർമനിയിലെ ബെർലിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെ ഇരുപത്തിയഞ്ചോളം അന്തർദേശിയ ചലച്ചിത്രോത്സവങ്ങളിൽ മികച്ച നടനുള്ള പുരസ്കാരം നേടി മാനവ് തന്റെ ചലച്ചിത്ര യാത്ര തുടരുകയാണ്.
''ശക്തമായ സമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയം പറയുന്നു എന്നത് തന്നെയാണ് ഇരുമ്പിലേക്ക് ആകർഷിച്ചത്. ആന്റണി എന്നാണ് കഥാപാത്രത്തിന്റെ പേര് . സിനിമയിലെ ചില വൈകാരിക രംഗങ്ങൾവല്ലാതെ അലട്ടിയിരുന്നു. നിതിൻ നാരായണൻ ഇരുമ്പിന്റെ തിരക്കഥ. ആനന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം നിർവഹിച്ചത്. ശ്രീഷ വേണുഗോപാൽ നായികയായി എത്തുമ്പോൾ രവി വാഴയിൽ, പാർവതി, ശ്രേയ, അജി നെട്ടയം, രൂപേഷ്, മഹി തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. ഗേറ്റ് വേ ഫിലിംസിന്റെ ബാനറിൽ എസ് കെ നായരാണ് ചിത്രം നിർമിച്ചത്. ഈ ഒരു കുഞ്ഞു സിനിമയെ തേടിയെത്തിയ അന്തർദേശീയ പുരസ്കാരമെല്ലാം സന്തോഷം നൽകുന്നതാണ്."" മാനവിന്റെ വാക്കുകൾ.
മുപ്പത്തിയഞ്ചോളം ദേശീയ അന്തർ ദേശീയ ഫെസ്റ്റിവലുകളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച ഇരുമ്പ് കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള കാത്തിരിപ്പിലാണ് അണിയറപ്രവർത്തകർ. ഒ ടി ടി റിലീസിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെയും തീരുമാനം ആയിട്ടില്ല. ആൻ ഇഡിയറ്റ് ആൻഡ് ബ്യൂട്ടിഫുൾ ലയർ എന്ന ഹിന്ദി ചിത്രവും മുൻട്രാമത് മുഖം എന്ന തമിഴ് ചിത്രം പൂർത്തിയായിട്ടുണ്ട്. തിരുവന്തിര പുരം എന്ന മലയാള ചിത്രവും മുഹമ്മദ് ഷാർവിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രവും മാനവിന്റെ ക്രെഡിറ്റിലുണ്ട്. ശ്രീകണ്ഠൻ നായരും ശ്രീദേവി അമ്മയുമാണ് മാനവിന്റെ മാതാപിതാക്കൾ. ഭാര്യ ഇന്നായ. മകൻ ഇഷാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |