SignIn
Kerala Kaumudi Online
Friday, 29 March 2024 2.04 AM IST

കാലിന്റെ ലിഗ്‌മെന്റ് പൊട്ടിയിട്ട് ഇരുപത്തിയൊന്ന് വർഷം,  ഓപ്പറേഷൻ ചെയ്യാത്തത് ഇനിയും ആൾക്കാർ കളിയാക്കുമെന്ന് പേടിച്ചാണ്

mammotty

വൈറലായി മമ്മൂട്ടിയുടെ പ്രസംഗം മമ്മൂട്ടിയുടെ സിനിമാപ്രവേശത്തിന് നാളെ അമ്പതാണ്ട്

തന്റെ ഇടത് കാലിന്റെ ലിഗ്‌മെന്റ് പൊട്ടിയിട്ട് ഇരുപത്തിയൊന്ന് വർഷമായെന്നും ഇതുവരെ താനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ലെന്നും മമ്മൂട്ടി.
''ഓപ്പറേഷൻ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. ഇനിയും ആളുകൾ എന്നെ കളിയാക്കും. പത്തിരുപത് വർഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ കാണിക്കുന്നത്. എന്തായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ"" കോഴിക്കോട്ട് മേയ്‌ത്ര ആശുപത്രിയിൽ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിനെത്തിയ മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ പ്രസംഗം നിമിഷനേരംകൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായത്.
''ഡാൻസിന്റെ പേരിൽ ഈ മനുഷ്യൻ ഒരുപാട് ട്രോൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോൾ ഈ വാക്കുകൾ ചേർത്ത് വയ്ക്കുന്നു""വെന്നാണ് ഒരു ആരാധകൻ കുറിച്ചത്.
അതേസമയം മമ്മൂട്ടിയുടെ സിനിമാപ്രവേശനത്തിന് നാളെ അമ്പതുവർഷം പൂർത്തിയാകുകയാണ്.   മമ്മൂട്ടി ആദ്യമായി മൂവി കാമറയെ അഭിമുഖീകരിച്ചത് സത്യനെയും പ്രേംനസീറിനെയും ഷീലയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലാണ്.  ഒറ്റ ഷോട്ടിലാണ് ആ ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. തന്റെ അഭിനയത്തുടക്കത്തിന്റെ ആ ചിത്രം അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിലൂടെ മമ്മൂട്ടി പങ്കുവച്ചിരുന്നു.
1971-ൽ ആണ് അനുഭവങ്ങൾ പാളിച്ചകൾ റിലീസായത്. കണക്ക് പ്രകാരം മമ്മൂട്ടിയുടെ അഭിനയജീവിതത്തിന് അമ്പതാണ്ട് പൂർത്തിയാകുകയാണെങ്കിലും സിനിമകളിൽ തുടർച്ചയായി മമ്മൂട്ടി അഭിനയിച്ച് തുടങ്ങിയത് എൺപതുകളുടെ തുടക്കം മുതലാണെന്നതിനാൽ അമ്പതാണ്ടിന്റെ ഔദ്യോഗികാഘോഷങ്ങളൊന്നും വേണ്ടെന്നാണ് മമ്മൂട്ടിയുടെ ആരാധക സംഘടനകളുടെ തീരുമാനം. മമ്മൂട്ടിക്കും അതേ അഭിപ്രായമാണ്.
സെപ്തംബർ ഏഴിന് താരത്തിന്റെ ജന്മദിനം പതിവ് പോലെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളോടെ വിപുലമായി ആഘോഷിക്കാനാണ് തീരുമാനം.
സമൂഹമാദ്ധ്യമങ്ങളിൽ 'മമ്മൂട്ടിസത്തിന്റെ അമ്പത് വർഷങ്ങൾ" എന്ന പേരിൽ അനൗദ്യോഗികാഘോഷങ്ങൾ അരങ്ങേറുന്നുണ്ട്.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്‌മപർവ്വത്തിന്റെ ലൊക്കേഷനിലായിരിക്കും മമ്മൂട്ടി ഇത്തവണ ഓണമാഘോഷിക്കുക. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം വരും ദിവസങ്ങളിൽ എറണാകുളത്ത് തുടങ്ങും. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രത്തിൽ സൗബിൻഷാഹിർ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ജിനുജോസഫ്, ഷൈൻ ടോം ചാക്കോ, നിസ്‌താർ, ലെന, വീണ നന്ദകുമാർ, തെലുങ്ക് താരം അനസൂയ ഭരദ്വാജ് തുടങ്ങിയവരും വേഷമിടുന്നുണ്ട്.
ഭീഷ്‌മപർവ്വത്തിന് ഇനി ഒരു മാസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. മമ്മൂട്ടിയുടെ രംഗങ്ങൾ ഇരുപത് ദിവസം കൊണ്ട് പൂർത്തിയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOTTY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.