കഴിഞ്ഞ ദിവസം സമാപിച്ച കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ വനിതാ ചലച്ചിത്ര പ്രവർത്തകരുടെ ആധിപത്യമാണ് കണ്ടതെങ്കിൽ ഇന്നലെ പ്രഖ്യാപിച്ച ഓസ്കാർ അവാർഡിന്റെ തൊണ്ണൂറ്റിനാലാം എഡിഷനിൽ മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള അവാർഡുകൾ വനിതകൾതന്നെ കരസ്ഥമാക്കി.സിയാൻ ഹെദർ സംവിദാനം ചെയ്ത കോഡ മികച്ച ചിത്രത്തിനുള്ള ഓസ്കാർ നേടിയപ്പോൾ ദ പവർ ഓഫ് ദ ഡോഗ് എന്നചിത്രത്തിലൂടെ മികച്ച സംവിധായകയ്ക്കുള്ള പുരസ്ക്കാരം ജെയിൻ കാംപിയോണും നേടി. കിംഗ് റിച്ചാർഡിലെ അഭിനയത്തിന് വിൽ സ്മിത്തിനെ മികച്ച നടനായും ഐസ് ഓഫ് ടാമി ഫേയിലെ അഭിനയത്തിന് ജസീക്ക ചാസ്റ്റൈൻ മികച്ചനടിയായും തിരഞ്ഞെടുക്കപ്പെട്ടു.കോഡയിലെ അഭിനയത്തിന് ബധിരനായ ട്രോഡ കോസ്റ്റർ മികച്ച സഹനടനായും വെസ്റ്റ് സൈഡ് സ്റ്റോറിയിലൂടെ ട്രാൻസ് ജെണ്ടറായ അരിയാനെ ഡെബോസ് മികച്ച സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു.
ജോസഫ് പട്ടേൽ
പുരസ്കാരം നേടി
മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയ സമ്മർ ഓഫ് സോളിലൂടെ ഇന്ത്യൻ വംശജനായ ജോസഫ് പാട്ടേലും അംഗീകാരം കരസ്ഥമാക്കി.ജോസഫ് പട്ടേലും സുഹൃത്തുക്കളും ചേർന്ന് സംവിധാനം ചെയ്ത മ്യൂസിക്കൽ ഡോക്യുമെന്ററിയാണിത്.ജോസഫിന്റെ അച്ഛൻ ബറോഡ സ്വദേശിയും അമ്മ ഉഗാണ്ടക്കാരിയുമാണ്. അമേരിക്കയിലാണ് ജോസഫ് സംഗീതം പഠിച്ചത്.
ഡ്യൂണും തിളങ്ങി
പന്ത്രണ്ട് നോമിനേഷൻ ലഭിച്ച കാംപിയോണിന്റെ പവർ ഓഫ് ദ ഡോഗ് മികച്ച സംവിധായകയ്ക്കുള്ള ഒറ്റ പുരസ്കാരത്തിൽ ഒതുങ്ങിയപ്പോൾ ഡെന്നീസ് വില്ലന്യൂ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ഡ്യൂൺ ഛായാഗ്രഹണത്തിനുൾപ്പെടെ മികച്ച സാങ്കേതിക തികവിനുള്ള നാല് അവാർഡുകൾ കരസ്ഥമാക്കി.
കോഡ കോമഡി ഡ്രാമ
2014 ൽ ഇറങ്ങിയ ഫ്രെഞ്ച് ചിത്രം ലാ ഫാമിലി ബെല്ലറിന്റെ പു:നരാവിഷ്കാരമാണ് മികച്ച ചിത്രത്തിനുള്ള ഓസ്കാർ നേടിയ സിയാൻ ഹെദറിന്റെ കോഡ.ബധിരരായ മാതാപിതാക്കൾക്കു ജനിക്കുന്ന കേൾവിശക്തിയുള്ള മകൾ നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു.ഈ ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച സഹനടനായി ബധിരനായ ട്രോഡ കോസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടത്.
വില്യംസ് സഹോദരിമാരുടെ കഥ
ടെന്നീസിലെ ഇതിഹാസ താരങ്ങളായ സെറീന വില്യംസിന്റെയും വീനസ് വില്യംസിന്റെയും അവരുടെ പിതാവും കോച്ചുമായ റിച്ചാർഡിന്റെയും കഥയാണ് റെണാൾഡ് മാർക്കസ് ഗ്രീൻ സംവിധാനം ചെയ്ത
കിംഗ് റിച്ചാർഡ്സ്.ഈ ചിത്രത്തിൽ റിച്ചാർഡിനെ അവതരിപ്പിച്ചതിനാണ് വിൽ സ്മിത്തിന് മികച്ച നടനുള്ള ഓസ്കാർ ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |