പനാജി.ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് (ഇഫി ഗോവ) ഗോവ ഒരുങ്ങുന്നു. മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്ഥമായി ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനാണ് ചലച്ചിത്രോത്സവത്തിന്റെ സംഘാടകർ.അമ്പത്തിമൂന്നാമത് എഡിഷനാണ് ഇക്കുറി നടക്കുന്നത്.ഫിലിം ഫെസ്റ്റിവൽ ഡയറക്ടേറേറ്റും മറ്റും എൻ.എഫ്.ഡി.സിയിൽ ലയിപ്പിച്ചതോടെയാണ് ഈ മാറ്റം.നേരുത്തെ ചലച്ചിത്രോത്സവത്തിൽ ഫിലിം ബസാർ സംഘടിപ്പിക്കുകയെന്നതുമാത്രമായിരുന്നു എൻ.എഫ്.ഡി.സിയുടെ ഉത്തരവാദിത്വം.മുൻവർഷത്തേപ്പോലെ ഹൈബ്രിഡ് ഫോർമാറ്റിലായിരിക്കും ഇക്കുറിയും ഫെസ്റ്റിവൽ നടക്കുകയെന്നാണ് അറിയുന്നത്.
ചലച്ചിത്രോത്സവത്തിന് ചുക്കാൻ പിടിച്ചിരുന്ന ഫെസ്റ്റിവൽ ഡയറക്ടർ ചൈതന്യപ്രസാദ് സർവ്വീസിൽ നിന്ന് വിരമിക്കകയാണ്.അതുപോലെ ഫെസ്റ്റിവലിന്റെ പ്രധാന സംഘാടകരിൽ ഒരാളായ പ്രശാന്ത്കുമാർ ബംഗളൂരുവിൽ സെൻസർ ബോർഡ് ചീഫായി സ്ഥലംമാറിപ്പോയി.പനോരമയുടെ ചുമതല വഹിച്ചിരുന്ന തനുറോയ് എൻ.എഫ്.ഡി.സിയിലേക്ക് താത്ക്കാലികമായി മാറിയിട്ടുണ്ട്.ഗോവയിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ചുമതല വഹിച്ചിരുന്ന മലയാളി ഉദ്യോഗസ്ഥൻ വിനോദ് കുമാറിനും സ്ഥലംമാറ്റമായി.
ഇക്കുറി തങ്ങളുടെ നേതൃത്വത്തിൽ ആയതിനാൽ ചലച്ചിത്രോത്സവം വൻ വിജയമാക്കാനാണ് എൻ.എഫ്.ഡി.സിയുടെ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |