SignIn
Kerala Kaumudi Online
Thursday, 28 March 2024 10.22 PM IST

അഭിനയം സന്തോഷം തരുന്നു, യുവനായിക രഞ്ജിത മേനോന്റെ വിശേഷങ്ങൾ

renjitha

അജു വർഗീസ് ചിത്രം സാജൻ ബേക്കറിയിലെ നായികയ മെറിനെ കണ്ടപ്പോൾ മലയാളികൾ ഒന്നടങ്കം ചോദിച്ചു ആരാണ് ആ സുന്ദരിയെന്ന്. മെറിനിലൂടെ നായികനിരയിലേക്ക് എത്തിയിരിക്കുകയാണ് തൃശൂർക്കാരിയായ രഞ്ജിത മേനോൻ. സാജൻ ബേക്കറിയിലെ മെറിനെയാണ് എല്ലാവരും ശ്രദ്ധിച്ചതെങ്കിലും മണിയറയിലെ അശോകനാണ് രഞ്ജിത മേനോന്റെ ആദ്യ സിനിമ. തനിക്ക് പ്രിയപ്പെട്ട സാജൻ ബേക്കറിയേയും മെറിനെയും കുറിച്ച് രഞ്ജിത സംസാരിച്ചു തുടങ്ങി.

പ്രിയപ്പെട്ട മെറിൻ

സാജൻ ബേക്കറി എനിക്ക് എന്നും മധുരമുള്ള ചിത്രമാണ്. മെറിൻ ഇപ്പോഴും കൂടെ തന്നെയുണ്ട്. റാന്നിയിലെ ലൊക്കേഷനും സാജൻ ബേക്കറിയുമെല്ലാം മിസ് ചെയ്യുന്നുണ്ട്. പരുമല പള്ളിയിൽ നിന്നാണ് സിനിമയുടെ ഷൂട്ട് തുടങ്ങിയത്.ആ നാട്ടുകാരുടെ സ്‌നേഹവും അവിടുത്തെ സ്വാദുള്ള ഭക്ഷണവുമെല്ലാം ഇപ്പോഴും നാവിലുണ്ട്. എന്റെ സ്വഭാവവുമായി ഒരു ബന്ധമില്ലാത്ത ആളാണ് മെറിൻ.ഈ കഥാപത്രം എന്റെ കൈയിൽ ധൈര്യമായി ഏൽപിച്ച അരുൺ ചന്തുവിനോടു നന്ദിയുണ്ട്.മെറിൻ എന്ന കഥാപാത്രത്തെ നന്നായി ചെയ്യാൻ സാധിച്ചുവന്നത് സന്തോഷമുള്ള കാര്യമാണ്.

പത്രോസിന്റെ പടപ്പുകൾ

തണ്ണീർമത്തൻ ദിനങ്ങളിലെ തിരക്കഥാകൃത്തുകളിൽ ഒരാളായ ഡിനോയ് പൗലോസിന്റെ തിരക്കഥയിൽ അഫ്‌സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന ചിത്രം. ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞു ഇനി ഡബ്ബിംഗ് ഉണ്ട്. ഷറഫുദ്ദീനും ഗ്രേസ് ആന്റണിയുമെല്ലാം ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രതീക്ഷയോടെ കാണുന്ന ചിത്രങ്ങളിൽ ഒന്നാണ് പത്രോസിന്റെ പടപ്പുകൾ.മായാനദിയുടെ സിനിമോട്ടോഗ്രാഫർ ജയേഷ് മോഹനാണ് ചിത്രത്തിന്റെ കാമറ.മരിക്കാർ ഫിലിംസാണ് പ്രൊഡ്യൂസ് ചെയ്യുന്നത്.

അജുവേട്ടന്റെ നായിക
മലയാള സിനിമയിൽ ഇപ്പോൾ മുൻനിരയിൽ നില്‍ക്കുന്ന നടന്മാരിൽ  ഒരാളായ അജുവേട്ടന്റെ കൂടെ അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു.അജുവേട്ടനെയും ഗണേഷേട്ടനെയും  ലെനചേച്ചിയെയും പോലെയുള്ള സീനിയർ താരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോൾ അവരുടെ അഭിനയ ശൈലിയെല്ലാം കണ്ടു മനസിലാക്കാൻ കഴിയുന്നത് സന്തോഷമാണ്.അജുവേട്ടനൊപ്പം അതിനു മുൻപ് ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചതുകൊണ്ട് പരിചയ കുറവുണ്ടായിരുന്നില്ല.കംഫർട്ടബിളായിരുന്നു.

എയർലൈൻസിൽ  നിന്ന്  സിനിമയിലേക്ക്

എം ബി എ ചെയ്തതിന് ശേഷം എയർലൈൻസിൽ പബ്ലിക് റിലേഷനിൽ ജോലി ചെയ്യുകയായിരുന്നു. അതോടൊപ്പം തന്നെ മോഡലിംഗും ചെയ്തിരുന്നു. നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. അങ്ങനെയാണ് ആദ്യമായി തമിഴ് സിനിമയിലേക്ക് വിളിക്കുന്നത്. ചെറിയ റോളായിരുന്നു അത്. അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്.മലയാളത്തിലും എന്റെ പരസ്യ ചിത്രം കണ്ടു വിളിക്കുകയായിരുന്നു.
സിനിമ വിദൂരം
എനിക്ക് യാതൊരുവിധ സിനിമ ബാക്ക്ഗ്രൗണ്ടും ഇല്ലാത്ത വ്യക്തിയാണ്. സിനിമയുമായി ഒരു ബന്ധമില്ലാത്ത ഒരാളാവുമ്പോൾ സിനിമ എന്നത് വിദൂര സ്വപ്നം മാത്രമായിരുന്നുവെന്ന്  പറയാം.
ഡാൻസും അഭിനയവും
ചെറുപ്പം മുതൽ ഡാൻസ് കൂടെയുണ്ട്. ക്ലാസിക്കലും കണ്ടമ്പററിയും ഫ്യുഷനുമൊക്കെ ചെയ്യാറുണ്ടായിരുന്നു.അതുപോലെ മോഡലിംഗ് ഇഷ്ടമായിരുന്നു. മോഡലിംഗിൽ എത്തിയപ്പോഴാണ് ഡയലോഗുകൾ പറഞ്ഞ് അഭിനയിക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടമെന്ന് തിരിച്ചറിയുന്നത്.അഭിനയിച്ചു തുടങ്ങിയപ്പോൾ അതിനെ കൂടുതൽ സ്‌നേഹിച്ചു. എനിക്ക് സന്തോഷം തരുന്ന ഒന്നാണ് അഭിനയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RENJITHA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.