നടൻ നാഗ്ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം സോഷ്യൽമീഡിയയിൽ തനിക്കെതിരെ പ്രത്യക്ഷപ്പെടുന്ന നെഗറ്റീവ് കമന്റുകൾക്കെതിരെ നടി സാമന്തരംഗത്ത്. അത്തരം ആളുകളിൽ നിന്നും താൻ കൂടുതലൊന്നുംപ്രതീക്ഷിക്കുന്നില്ലെന്നും സാമന്ത വ്യക്തമാക്കി. അടുത്തിടെ 'എല്ലെ"മാസികയുടെ കവർചിത്രമായി സാമന്ത എത്തിയിരുന്നു. മാഗസിന് നൽകിയഅഭിമുഖത്തിലാണ് വേർപിരിയലിനു ശേഷം തനിക്ക് നേരിടേണ്ടി വന്ന നിരന്തരമായട്രോളിംഗിനെക്കുറിച്ച് അവർ മനസ് തുറന്നത്. ' നിരുപാധികമായ ഒരു സ്വീകാര്യത ഞാൻ ആവശ്യപ്പെടുന്നില്ല. വ്യത്യസ്തഅഭിപ്രായങ്ങളുള്ള ആളുകൾ നമുക്കിടയിലുണ്ട്. അവരോട് എനിക്ക് സ്നേഹവുംബഹുമാനവുമാണ്. എന്നാൽ അത്തരക്കാരുടെ പ്രതികരണം കുറച്ചുകൂടിമാന്യമായിരിക്കണം എന്നാണ് ഞാൻ ആവശ്യപ്പെടുന്നത്' സാമന്ത പറഞ്ഞു.
നാലാം വിവാഹ വാർഷികത്തിന് തൊട്ടുമുൻപുള്ള വിവാഹമോചന പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരുന്നു. തുടർന്ന് നടിക്കെതിരെ വ്യാപകമായ സൈബർ ആക്രമണവും ഉണ്ടായി. ഇതിനെയെല്ലാം നടി ശക്തമായി നേരിട്ടിരുന്നു. വേർപിരിയൽ പ്രഖ്യാപിച്ചതിന് ശേഷം സാമന്തയും നാഗ ചൈതന്യയും പരസ്പരസമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.അതിന്റെ നിയമനടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നാഗ്ചൈതന്യസാമന്തക്ക് 200 കോടി രൂപ ജീവനാംശം വാഗ്ദാനം ചെയ്തുവെന്നറിപ്പോർട്ടുകളും ഈയിടെ പുറത്തുവന്നിരുന്നു. എന്നാൽ താരം ഇതു സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |