മലയാളി ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ട സ്വരം ആരുടേതാണെന്ന ചോദ്യത്തിന് നിസംശയം പറയാനാകുന്ന മറുപടി കെ.ജെ.യേശുദാസെന്നാണ്. ആധുനിക കേരളം സൃഷ്ടിച്ച ഏറ്റവും വലിയ കലാകാരൻ ആരാണെന്ന ചോദ്യത്തിനും ഈ പേരുതന്നെയാണ് ഉത്തരം.ശ്രോതാക്കളെ പാടി രസിപ്പിക്കുന്ന മഹാഗായകൻ ആദ്യമായി പാടിയിട്ട് ഈ നവംബർ പതിന്നാലിന് അറുപത് വർഷമാവുകയാണ്.യേശുദാസിന്റെ ശബ്ദം കേൾക്കാതെ മലയാളിയുടെ ഒരുദിവസവും കടന്നുപോകുന്നില്ല.നവോത്ഥാന കേരളത്തിന്റെ സൃഷ്ടികർത്താവും വഴികാട്ടിയുമായ ശ്രീനാരായണ ഗുരുദേവന്റെ 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് " എന്ന കാലാതിവർത്തിയായ വരികൾ ആലപിച്ചാണ് യേശുദാസിന്റെ സിനിമാവേദിയിലെ കലാസപര്യ തുടങ്ങിയത്. അനുഗ്രഹീതമായ ആ സ്വരമഹിമ രാജ്യാന്തര കീർത്തി കൈവരിച്ചത് പിന്നീടുള്ള ചരിത്രം. പാട്ടിന്റെ അറുപത് വർഷത്തിലെത്തുന്ന ഗാനഗന്ധർവ്വന് ആയുരാരോഗ്യസൗഖ്യവും ഒപ്പം എല്ലാ നന്മകളും ആശംസിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |